ADVERTISEMENT

സാൻജോസ്∙ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കോസ്റ്റാറിക്കൻ ഫുട്ബോൾ താരത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. കാനസ് നദിയില്‍ കുളിക്കാനിറങ്ങിയ ജെസ്യൂസ് ആൽബർട്ടോ ലോപസ് ഓർട്ടിസ് എന്ന ചുചോവാണ് മരിച്ചത്. പാലത്തിന്റെ മുകളിൽനിന്നു താരം പുഴയിലേക്കു ചാടുകയായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുവും പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞെങ്കിലും താരം അത് അനുസരിച്ചില്ല.

കോസ്റ്റാറിക്കയിലെ ഗ്വാനകോസ്റ്റ് പ്രവിശ്യയിലാണു സംഭവം. മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. മുതല വലിച്ചുകൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന ചുചോവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുതലയുടെ ആക്രമണത്തിൽനിന്ന് താരത്തെ രക്ഷിക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മുതലയെ നാട്ടുകാർ വെടിവച്ചുകൊന്നു.

താരത്തിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഡിപോർട്ടിവോ റിയോ കാനസ് ക്ലബ്ബിന്റെ താരമാണു ചുചോ. ഫുട്ബോൾ താരത്തിന്റെ കുടുംബത്തിനു പിന്തുണ അറിയിക്കുന്നതായി ക്ലബ് പ്രസ്താവനയിൽ പ്രതികരിച്ചു.

English Summary: Crocodile Kills Costa Rican Soccer Player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com