ADVERTISEMENT

കൊച്ചി ∙ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു മുൻപേ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു നേർക്കൊരു ചോദ്യമെത്തി. ഏഴു മത്സരം കളിച്ചിട്ടും ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര ഗോളടിക്കുന്നില്ലല്ലോ! ആ ചോദ്യത്തിന് ഉത്തരം നൽകാൻ മോട്ടിവേഷനൽ സ്പീക്കർ കൂടിയായ വുക്കോമനോവിച്ച് തെല്ലൊന്നു ബുദ്ധിമുട്ടി. പരിശീലകനെ വിഷമിപ്പിച്ച ആ ചോദ്യത്തിനു ശിഷ്യൻ തന്നെ മറുപടി നൽകി. ആഫ്രിക്കൻ കരുത്തിന്റെ ‘മസിൽ’ തെളിയുന്നൊരു ഷോട്ടിലൂടെ ഐഎസ്എലിൽ ഗോൾവേട്ട തുടങ്ങിയ യുവതാരം ക്വാമെ പെപ്ര ‘മനോരമ’യോടു നയം വ്യക്തമാക്കുന്നു.

കാത്തുകാത്തിരുന്ന ആ ഗോളടിച്ചതിനെക്കുറിച്ച് കോച്ച് എന്തു പറഞ്ഞു?

 കോച്ചിനു സന്തോഷമേറെയുണ്ട്. കഠിന പ്രയത്നം തുടരൂ എന്നാണ് എപ്പോഴും കോച്ച് എന്നോടു പറയാറുള്ളത്. എന്റെ ദിവസം വരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചിരുന്നു,

ഒരു ഗോൾ വന്നാൽ മതി, പെപ്രയുടെ കളി മാറുമെന്നാണ് ഇന്ത്യയുടെ ഇതിഹാസതാരം ഐ.എം.വിജയൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. ഗോളടിച്ച ശേഷമുള്ള ‘ഫീൽ’ എങ്ങനെ? ഇനി കളി മാറുമോ?

വല്ലാതെ എക്സൈറ്റഡ് ആയിപ്പോയി ആ ഗോളിൽ. ഇത് എനിക്കു നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല. കളത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യം കൂടിയാണ് ഗോൾ നൽകുന്നത്.

ഇപ്പോൾതന്നെ ഫൈനൽ തേഡിൽ ആരെയും കൂസാത്ത പ്രസിങ് നടത്തുന്നുണ്ടല്ലോ?

സ്ട്രൈക്കർ എന്ന നിലയിൽ പ്രസിങ് അനിവാര്യമാണ്. ഡിഫൻഡർമാർ ഒട്ടും ഇഷ്ടപ്പെടുന്ന ഒന്നല്ല ഇതെന്നും എനിക്കറിയാം. എത്രമാത്രം പ്രസ് ചെയ്തു കളിക്കാമെന്നാണു ഞാൻ നോക്കുക. അതുവഴി എന്റെ ടീമിന്റെ ചാൻസാണു കൂടുന്നത്.

അഗ്രസീവ് ഫുട്ബോളെന്ന വുക്കോമനോവിച്ചിന്റെ ഫിലോസഫിക്കു യോജിച്ചതാണല്ലോ ഈ ശൈലി?

വുക്കോമനോവിച്ചിനു കീഴിൽ കളിക്കുന്നത് ആഹ്ലാദകരമാണ്. ഓരോ താരത്തിന്റെയും കഴിവ് എന്താണെന്നു കോച്ചിന് അറിയാം. നമ്മുടെ കഴിവും കരുത്തും എന്താണോ അതിന്റെ പരമാവധി പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഇവാൻ നൽകും.

പെപ്രയുടെ ഇഷ്ട സ്ട്രൈക്കർ ആരാണ്?

ഫ്രാൻസിന്റെ തിയറി ഒൻറിയുടെയും ഘാനയുടെ അസമോവ ഗ്യാനിന്റെയും കളികൾ കണ്ടാണു ഞാൻ വളർന്നത്. അവർ തന്നെയാണ് എന്റെ റോൾ മോഡലുകളും.

English Summary:

Kerala blasters vs Chennaiyin fc match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com