ADVERTISEMENT

ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.

സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും  വീണ്ടും പരുക്കിന്റെ പിടിയിലാണ്. തോളിന് പരുക്കേറ്റ ഗോളി സച്ചിൻ സുരേഷിന്റെ തിരിച്ചുവരവും സംശയത്തിലാണ്. പ്ലേഓഫിൽ കടക്കാൻ ഇനിയുള്ള 7 മത്സരങ്ങളിൽ മികച്ച പ്രകടനം അനിവാര്യമാണെന്നിരിക്കെ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വലിയ തലവേദന താരങ്ങളുടെ പരുക്കു തന്നെ. നിലവിൽ പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ 6 ടീമുകളാണ് പ്ലേഓഫിലെത്തുക.

സീസണിൽ ഇതുവരെ 17 ബ്ലാസ്റ്റേഴ്സ് താരങ്ങളാണു ചെറുതും വലുതുമായ പരുക്കിന്റെ പിടിയിലായത്. തുടക്കം തൊട്ടേ പരുക്ക് ഞങ്ങളുടെ കൂടെയുണ്ട്. ഈ സീസണിനെ പരുക്ക് പൂർണമായും തകർത്തു കളഞ്ഞു. ഞങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമുള്ള നിരവധി കാര്യങ്ങൾ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ പറയാനാവുന്നതല്ല പരുക്ക് ഉണ്ടാക്കിയ ആഘാതം. വിശദമായി ആ കാര്യം വൈകാതെ പറയാം.

Article
English Summary:

Kerala Blasters suffering from injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com