ADVERTISEMENT

വിവാഹവാർഷിക ആഘോഷത്തിൽ വയലിൻ വായിക്കുന്ന ഈ വ്യക്തിയുടെ പേര് അർതർ അന്റ്യൂണസ് കൊയിമ്പ്ര എന്നാണ്. പക്ഷേ മറ്റൊരു പേരിലാണ് ഇദ്ദേഹത്തെ നമ്മളറിയുക– സീക്കോ! ‘വെളുത്ത പെലെ’ എന്ന് അറിയപ്പെട്ടിരുന്ന സീക്കോ ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ബ്രസീലിനു വേണ്ടി 71 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ നേടിയ സീക്കോ ഫ്രീകിക്കുകളിൽനിന്ന് ഗോളുകൾ നേടുന്നതിൽ സമർഥനായിരുന്നു. 1978, 1982, 1986 ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ച സീക്കോയ്ക്കു പക്ഷേ ലോകകപ്പ് നേടാനുള്ള ഭാഗ്യമുണ്ടായില്ല.

വിരമിച്ച ശേഷം പരിശീലകനായ സീക്കോ ജപ്പാൻ, ഇറാഖ് ദേശീയ ടീമുകളുടെ കോച്ചായിട്ടുണ്ട്. ജപ്പാന് 2004ൽ ഏഷ്യൻ കപ്പ് നേടിക്കൊടുത്ത സീക്കോ തുർക്കി ക്ലബ് ഫെനർബാച്ചെയെ 2008ൽ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലുമെത്തിച്ചു. ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുടെ പരിശീലകനെന്ന (2014–16) നിലയിൽ ഇന്ത്യയിലും  സുപരിചിതനാണ് അദ്ദേഹം.

എഴുപത്തിയൊന്നുകാരനായ സീക്കോ ഇപ്പോൾ ജപ്പാൻ ക്ലബ് കാഷിമ ആന്റ്‌ലേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറാണ്. സീക്കോയുടെയും ഭാര്യ സാന്ദ്ര കാർവാലോയുടെയും 49–ാം വിവാഹവാർഷികം ഈ മാസം അഞ്ചിനായിരുന്നു. മൂന്ന് ആൺമക്കളാണ് ഇരുവർക്കുമുള്ളത്.

English Summary:

Sport the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com