ADVERTISEMENT

ഭുവനേശ്വർ ∙ മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു  കൊൽക്കത്തയിൽ നടക്കും. 

ഐഎസ്എൽ ലീഗ് റൗണ്ടിലെ ജേതാക്കളുടെ മേധാവിത്തവുമായി കളത്തിലിറങ്ങിയ മോഹൻ ബഗാൻ തിരിച്ചു കയറുമ്പോഴും കളിക്കണക്കുകളിൽ ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഗോളടിയിൽ മാത്രം ആധിപത്യം നേടാൻ  സാധിച്ചില്ല. 3–ാം മിനിറ്റിൽ, ദിമിത്രി പെട്രറ്റോസ് ഒരുക്കി നൽകിയ പന്താണ് മൻവീർ സിങ് ഗോളിലേക്കു വിട്ടത്. എന്നാൽ കാർലോസ് ഡെൽഗാഡോയുടെ ഗോളിൽ ഒഡീഷ ഒപ്പം പിടിച്ചു. 39–ാം മിനിറ്റിൽ റോയ് കൃഷ്ണ ഒരു ഗോൾ കൂടി നേടിയതോടെ കളിയുടെ താക്കോൽ ഒഡീഷ സ്വന്തമാക്കുകയും ചെയ്തു.

 67–ാം മിനിറ്റിൽ ബഗാന്റെ അർമേനിയ താരം അർമാൻഡോ സാദിഖുവും 73–ാം മിനിറ്റിൽ ഒഡീഷ താരം ഡെൽഗാഡോയും ചുവപ്പുകാർഡ് കണ്ടു. 

English Summary:

Odisha FC defeated Mohun Bagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com