ADVERTISEMENT

ദോഹ ∙ രണ്ടു വീതം വെള്ളിയും വെങ്കലവുമായി ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ മെഡൽവേട്ടയ്ക്കു തുടക്കം. വനിതകളുടെ ജാവലിൻത്രോയിൽ ദേശീയ ചാംപ്യൻ അന്നു റാണി വെള്ളി നേടിയപ്പോൾ വനിതകളുടെ 5000 മീറ്ററിൽ ഉത്തർപ്രദേശുകാരി പാറുല്‍ ചൗദരി വെങ്കല ജേതാവായി. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്‌ലെ വെള്ളി നേടി. വനിതകളുടെ 400 മീറ്ററിൽ എം.ആർ പൂവമ്മ  വെങ്കലം നേടി. 400 മീറ്ററിൽ ലോക ജൂനിയർ ചാംപ്യൻ ഹിമാദാസ് പരുക്കേറ്റു വാങ്ങിയത് ആദ്യദിനത്തിൽ ഇന്ത്യയ്ക്കു നിരാശയായി.

വനിതകളുടെ 100 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടത്തോടെ ഇന്ത്യയുടെ ദ്യുതി ചന്ദ് സെമിയിലെത്തി. പുരുഷൻമാരുടെ 800 മീറ്ററിൽ മലയാളികളായ ജിൻസൻ ജോണ്‍സണും മുഹമ്മദ് അഫ്സലും ഫൈനലിലെത്തി. 400 മീറ്ററിൽ മുഹമ്മദ് അനസും തമിഴ്നാട്ടുകാരൻ അരോക്യ രാജീവും ഫൈനലിലേക്കു മുന്നേറി. വനിതകളുടെ 800 മീറ്ററിൽ ഗോമതി മാരിമുത്തു ഫൈനലിലേക്കു യോഗ്യത നേടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com