ADVERTISEMENT

ന്യൂഡൽഹി ∙ നിരോധിത മരുന്നുപയോഗിച്ച ഇന്ത്യൻ അത്‍ലീറ്റ് നിർമല ഷിയോറനു രാജ്യാന്തര അത്‍ലറ്റിക് അസോസിയേഷന്റെ ഇന്റഗ്രിറ്റി യൂണിറ്റ് 4 വർഷത്തെ വിലക്കേർപ്പെടുത്തി.

പരിശോധനയിൽ പോസിറ്റീവ് ആയ 2018 ജൂൺ 29 മുതൽ വിലക്ക് പ്രാബല്യത്തിലാകും. 2017ലെ ഭുവനേശ്വർ ഏഷ്യൻ ചാംപ്യൻഷിപ്പിൽ നിർമല നേടിയ 2 മെഡലുകളും (400 മീറ്ററിലും 4–400 മീറ്റർ റിലേയിലും സ്വർണം) നഷ്ടമാകും. ഇതോടെ, ഭുവനേശ്വറിൽ 400ൽ വെങ്കലം നേടിയ മലയാളിതാരം ജിസ്ന മാത്യുവിനു വെള്ളി ലഭിക്കാൻ സാധ്യത തെളിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com