ADVERTISEMENT

ടോക്കിയോ∙ ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസ് (എൽഎൽ3) ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെഥലിനെ 21–14, 21–17നു കീഴടക്കി പ്രമോദ് ഭഗത്താണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ലോക ഒന്നാം നമ്പർ താരമാണു പ്രമോദ്.

4–11 പിന്നിട്ടുനിന്ന പ്രമോദ് ഉജ്വല തിരിച്ചുവരവിലൂടെ 17–15 ലീഡ് നേടുകയും രണ്ടാം ഗെയിം സ്വന്തമാക്കുകയും ചെയ്താണ് സ്വർണം ഉറപ്പിച്ചത്. 

ഇതേ ഇനത്തിൽ ജപ്പാന്റെ ദേയ്സുകെ ഫൂജിഹാരയെ 22–20, 21–13നു കീഴടക്കി മനോജ് ശങ്കർ വെങ്കലം നേടിയതോടെ ബാഡ്മിന്റൻ കോർട്ടിൽനിന്നുള്ള ഇന്നത്തെ ഇന്ത്യയുടെ മെഡൽനേട്ടം രണ്ടായി. 

ഇന്നു രാവിലെ പുരുഷൻമാരുടെ എസ്എച്ച്1 വിഭാഗം മിക്സഡ് 50 മീറ്റർ പിസ്റ്റളിൽ മനീഷ് നർവാൾ ഇന്ത്യയ്ക്കായി സ്വർണവും സിങ്‌രാജ് അദാന വെള്ളിയും നേടിയിരുന്നു. 

218.2 പോയിന്റ് നേടിയ മനീഷ് പാരാലിംപിക് റെക്കോർഡോടെ സ്വർണം കൈപ്പിടിയിലാക്കിയത്. സിങ്‌രാജ് തൊട്ടുപിന്നിൽ (216.7) ഫിനിഷ് ചെയ്തു. റഷ്യയുടെ സെർജി മാലിഷേവിനാണു (196.8) വെങ്കലം. 

4 സ്വർണവും 7 വെള്ളിയും 6 വെങ്കലവും നേടിയ ഇന്ത്യ പോയിന്റ് പട്ടികയിൽ 25–ാം സ്ഥാനത്തേക്കുയർന്നു. 

English Summary: Tokyo Paralympics 2021 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com