കസറി, കാലിക്കറ്റ്

HIGHLIGHTS
  • മുംബൈയ്ക്കെതിരെ കാലിക്കറ്റ് ‌ഹീറോസിന് ജയം (4–1)
jerome
കാലിക്കറ്റ് ഹീറോസ് താരങ്ങളായ ജെറോം വിനീത്, മാറ്റ് ഹീലിങ് എന്നിവരുടെ ആഹ്ലാദം
SHARE

ബെംഗളൂരു ∙ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ഉജ്വലമായി തിരിച്ചടിച്ച കാലിക്കറ്റ് ഹീറോസിന്റെ ആക്രമണ മികവിനു മുൻപിൽ മുംബൈ മുട്ടുമടക്കി. ലീഗിലെ പുതുമുഖങ്ങളായ മുംബൈ മെറ്റിയോസിനെ 4–1ന് തോൽപിച്ച കാലിക്കറ്റ്, പ്രൈം വോളിബോൾ രണ്ടാം സീസണിലെ തുടക്കം ഗംഭീരമാക്കി. സ്കോർ: 10–15, 15–9, 15–8, 15–14, 15–11. ഉജ്വല സ്മാഷുകളും ഡ്രോപുകളുമായി കളംനിറഞ്ഞ കാലിക്കറ്റിന്റെ ക്യൂബൻ താരം ജോസ് സാൻഡോവലാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

മലയാളി പരിശീലകൻ സണ്ണി ജോസഫിന്റെ ശിക്ഷണത്തിലെത്തിയ മുംബൈ മെറ്റിയോസ് കാലിക്കറ്റിനെ വിറപ്പിച്ചാണ് തുടങ്ങിയത്. ഹീറോസ് കോർട്ടിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ആഞ്ഞടിച്ച മുംബൈ താരങ്ങൾ ആദ്യ സെറ്റ് സ്വന്തമാക്കി. സെറ്റ് കൈവിട്ടതോടെ കാലിക്കറ്റ് ഉണർന്നു. ക്യാപ്റ്റൻ മാറ്റ് ഹീലിങ്, ബ്ലോക്കർ സാൻഡോവൽ, സെറ്റർ മോഹൻ ഉക്രപാണ്ഡ്യൻ, അശ്വിൻ രാജ് എന്നിവർ ഫോമിലായി. രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കാൻ കേരള ടീമിന് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല. മത്സരത്തിൽ ഏറ്റവും ആവേശം നിറഞ്ഞ നാലാം സെറ്റിന്റെ അവസാന നിമിഷം ഇരു ടീമുകളും 14–14 എന്ന നിലയിലായിരുന്നു. ഒടുവിൽ ഉജ്വല ഡ്രോപ്പിലൂടെ സെറ്റർ ഉക്രപാണ്ഡ്യൻ എതിർ കോർട്ടിൽ പന്തു പതിപ്പിച്ചതോടെ സെറ്റും മത്സരവും കാലിക്കറ്റ് ഹീറോസിന് സ്വന്തമായി. അവസാന സെറ്റിലും കാലിക്കറ്റ് ആധിപത്യം കാട്ടിയതോടെ വിജയ മാർജിൻ ഉയർന്നു.

English Summary: Prime volley ball Calicut Heroes win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS