ADVERTISEMENT

തിരുവനന്തപുരം ∙ കായിക മേഖലയ്ക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ സംസ്ഥാന ബജറ്റ്. സുസ്ഥിര വികസനവും സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ സംഭാവനയും ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കായിക ഉച്ചകോടിയില്‍ 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് വലിയ നേട്ടമാണെന്നും, പുതിയ നിക്ഷേപങ്ങളിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

Read Also: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറന്നും ബജറ്റ് – ഒറ്റനോട്ടത്തില്‍ അറിയാം

‘‘കായിക മേഖലയിലെ സുസ്ഥിരമായ വികസനത്തിനൊപ്പം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റുവാൻ ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയം. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് മികച്ച നേട്ടമാണ്. അടിസ്ഥാന സൗകര്യങ്ങൾ, കായിക അനുബന്ധ വ്യവസായങ്ങൾ, പുതിയ ലീഗുകൾ, കായിക സ്റ്റാർട്ടപ്പുകൾ, അക്കാദമികൾ തുടങ്ങിയ രംഗങ്ങളിലാണ് നിക്ഷേപങ്ങൾ ഉണ്ടാകുക. പതിനായിരത്തിലധികം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും’’ –മന്ത്രി പറഞ്ഞു.

English Summary:

Kerala Budget 2024: No new schemes for sports sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com