ADVERTISEMENT

കായിക കേരളത്തിന്റെ മനസ്സു തേടിയുള്ള ‘റിലേ ചാലഞ്ചാ’ണ് ഇനിയുള്ള നാളുകളിൽ. കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാര വിജയികളെ കണ്ടെത്താനുള്ള ദൗത്യത്തിനു വീണ്ടും തുടക്കമാകുന്നു. മലയാള മനോരമയും സാന്റാമോണിക്ക സ്റ്റഡി അബ്രോഡും ചേർന്നു നൽകുന്ന, ആകെ 16 ലക്ഷം രൂപ സമ്മാനത്തുകയുള്ള കായിക പുരസ്കാരങ്ങൾ സംസ്ഥാനത്തിന്റെ മികവു തേടിയുള്ള അന്വേഷണമാണ്. രാജ്യത്തിന്റെ തന്നെ അഭിമാന കൊടിക്കൂറ ഉയരെപ്പാറിച്ച മലയാളി താരങ്ങൾക്കു പിൻമുറക്കാരെ കണ്ടെത്താനുള്ള ശ്രമം.

മലയാള മനോരമ, മനോരമ ന്യൂസ് ചാനൽ, മനോരമ ഓൺലൈൻ, റേഡിയോ മാംഗോ എന്നിവ സംയുക്തമായി ഒരുക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഏറ്റവും സമഗ്രവും ജനകീയവുമായ അവാർഡുകളാണ് മനോരമ അഭിമാനത്തോടെ അവതരിപ്പിക്കുന്നത്. മനോരമ സ്പോർട്സ് സ്റ്റാർ–2023, മനോരമ സ്പോർട്സ് ക്ലബ്–2023 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ. നാട്ടിൻ പുറങ്ങളിലും നഗര പ്രദേശങ്ങളിലും ചെറുകൂട്ടായ്മകളിലൂടെ വളർന്ന് ആ പ്രദേശത്തിന്റെയാകെ ആവേശമായി മാറിയ എത്രയോ ക്ലബ്ബുകളും അക്കാദമികളുമുണ്ട്. അവർക്കുള്ള അർഹിക്കുന്ന ആദരം കൂടിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്കാര സമർപ്പണത്തിലൂടെ ലക്ഷ്യമിടുന്നത്.

മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം

ഒന്നാം സമ്മാനം: 5 ലക്ഷം രൂപയും ട്രോഫിയും

രണ്ടാം സമ്മാനം: 3 ലക്ഷം രൂപയും ട്രോഫിയും

മൂന്നാം സമ്മാനം: 2 ലക്ഷം രൂപയും ട്രോഫിയും

മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം

ഒന്നാം സമ്മാനം: 3 ലക്ഷം രൂപയും ട്രോഫിയും

രണ്ടാം സമ്മാനം: 2 ലക്ഷം രൂപയും ട്രോഫിയും

മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപയും ട്രോഫിയും

മനോരമ സ്പോർട്സ് സ്റ്റാർ 2023

∙ മനോരമ വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന 6 പേരിൽനിന്നു വായനക്കാർക്ക് മികച്ച കായിക താരത്തെ തിരഞ്ഞെടുക്കാം.

∙ എസ്എംഎസ്, ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

∙ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ– 2023 പുരസ്കാരവും 5 ലക്ഷം രൂപയും സമ്മാനം.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം 3 ലക്ഷവും 2 ലക്ഷവും വീതം.

മനോരമ സ്പോർട്സ് ക്ലബ് 2023

∙ അവാർഡിനായി കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും അപേക്ഷിക്കാം

∙ അപേക്ഷകളുടെ അടിസ്ഥാനത്തിൽ മനോരമ നിയോഗിക്കുന്ന വിദഗ്ധ സമിതി ആദ്യഘട്ടത്തിൽ 6 ക്ലബ്ബുകളെ കണ്ടെത്തും.

∙ രണ്ടാം ഘട്ടത്തിൽ 6 ക്ലബ്ബിലും നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തൽ. തുടർന്നു വിധിനിർണയം.

∙ കഴിഞ്ഞ വർഷം പുലർത്തിയ മികവിന്റെയും മുൻ വർഷങ്ങളിൽ കായിക മേഖലയ്ക്കു നൽകിയ സംഭാവനകളുടെയും അടിസ്ഥാനത്തിൽ വിജയികളെ വിദഗ്ധ സമിതി പ്രഖ്യാപിക്കും. കായികരംഗത്തെ പ്രമുഖർ അടങ്ങുന്ന സമിതിയുടെ തീരുമാനം അന്തിമം.

∙ ഏറ്റവും മികച്ച ക്ലബ്ബിന് ‘മനോരമ സ്പോർട്സ് ക്ലബ്–2023’ പുരസ്കാരവും മൂന്നു ലക്ഷം രൂപയും.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.

നിബന്ധനകൾ:

∙ സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക സംഘടനകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം.

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളെയും അക്കാദമികളെയും പരിഗണിക്കുന്നതല്ല.

∙ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡം.

അപേക്ഷകൾ അയയ്ക്കേണ്ട വിധം

ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം, ക്ലബ് റജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ക്ലബ്ബിന്റെ പ്രവർത്തനം വിശദമാക്കാൻ ചിത്രങ്ങളുണ്ടെങ്കിൽ അയയ്ക്കാം. (പ്രത്യേക അപേക്ഷാ ഫോമില്ല).

വായനക്കാർക്കും സമ്മാനം

സ്പോർട്സ് സ്റ്റാ‍ർ പുരസ്കാരത്തിനായി വോട്ടുചെയ്യുന്ന വായനക്കാർക്കും സമ്മാനമുണ്ട്. ഒന്നാം സ്ഥാനം നേടുന്ന താരത്തിനു വോട്ടു ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം:

സ്പോർട്സ് ക്ലബ് അവാർഡ്,സ്പോർട്സ് ഡെസ്ക്,പിബി നമ്പർ 26, മലയാള മനോരമ, കെ.കെ. റോഡ്, കോട്ടയം

സംശയങ്ങൾക്ക് വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം) sportseditor@mm.co.in എന്ന ഇ മെയിലിലും അപേക്ഷകൾ അയയ്ക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മാർച്ച് 15

English Summary:

Manorama Sports Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com