ADVERTISEMENT
ഉദ്ഘാടനച്ചടങ്ങിൽ ഒളിംപിക് ദീപം കൊളുത്തി ജപ്പാന്റെ മുഖമായി മാറിയ നവോമി ഒസാകയെ 3–ാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വോൺട്രസോവയാണ് വീഴ്ത്തിയത് (6–1,6–4). കഴിഞ്ഞ മേയിൽ ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറിയതിനു ശേഷം ഒസാകയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. ഒളിംപിക് മത്സരത്തിന്റെ സമ്മർദം അതിജീവിക്കാൻ തനിക്കു കഴി‍‍ഞ്ഞില്ലെന്ന് മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ഒസാക പറഞ്ഞു. ഫ്രഞ്ച് ഓപ്പണിൽ മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കാനും ഒസാക വിസമ്മതിച്ചിരുന്നു. ഒസാക കൂടി പുറത്തായതോടെ വനിതാ സിംഗിൾസിലെ 2 സൂപ്പർ താരങ്ങളും മടങ്ങി. ലോക ഒന്നാം നമ്പർ താരവും വിമ്പിൾഡൻ ചാംപ്യനുമായ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി ആദ്യറൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com