ADVERTISEMENT

തിരുവല്ല :മാർത്തോമാ കോളേജ് സുവോളജി ഡിപ്പാർട്മെന്റിലെ പിജി, ഗവേഷണ വിദ്യാർഥികൾ സംയുക്തമായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പരിപാടിയിൽ വിവിധ മത്സ്യങ്ങൾ , ശ്ലേഷ്‌മോദരപ്രാണികൾ, ഉരഗങ്ങൾ എന്നീ ജീവിവർഗങ്ങളെപ്പറ്റി വിദ്യാർഥികൾക്ക് അടിസ്ഥാനപരമായ അറിവുകൾ നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ഡോ. സന്ദീപ് ദാസ്, സ്കൂൾ ഓഫ് അപ്ലൈഡ് സയൻസ് പത്തനംതിട്ടയിലെ മുൻ ഡയറക്ടർ ഡോ. എ. ചന്ദ്രൻ മുതലായവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ഡിപ്പാർട്മെന്റ് മ്യൂസിയം സന്ദർശിക്കാനുള്ള അവസരവും നൽകി. ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ശില്പശാല ഉപയോഗപ്രദമായെന്ന് സംഘാടകർ അറിയിച്ചു.

thiruvalla-marthoma-college-conducted-two-days-camp2
ദ്വിദിന ശില്പശാലയിൽ നിന്ന്

 

 

ലോകവ്യാപകമായി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചയാകുന്ന ഈ കാലത്ത് ഇത്തരം ശില്പശാലകൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. മനുഷ്യന്റെ നിലനിൽപ്പിനു ജൈവവൈവിധ്യത്തെ അറിഞ്ഞിരിക്കുകയും കരുതലോടെ സമീപിക്കുകയും വേണമെന്ന് കോളജ് പ്രിൻസിപ്പൾ ഡോ.വർഗീസ് മാത്യു പറഞ്ഞു.

 

ചുറ്റുമുള്ള ജീവിവർഗങ്ങളെ വേർതിരിച്ചറിയാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവയുടെ പങ്ക് മനസിലാക്കാനും വിദ്യാർഥികൾക്ക് സഹായകരമാകുന്ന വിധമാണ് പരിപാടി ഒരുക്കിയത്. ജീവശാസ്ത്രപരമായി വസ്തുതകളെ ഉൾക്കൊള്ളാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്ന ആഗ്രഹമായിരുന്നു ശില്പശാല സംഘടിപ്പിച്ചതിന്റെ പ്രേരണയെന്ന് സുവോളജി വിഭാഗം മേധാവി ഡോ.രാജു തോമസ്.കെ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com