മനോരമ സമ്മർ ഫെസ്റ്റ് ഷോപ്പിങ്: കലൂരിൽ ആഘോഷം തുടങ്ങി
Mail This Article
അവധിക്കാല ഷോപ്പിങ് ആഘോഷമാക്കാൻ മലയാള മനോരമ ഒരുക്കുന്ന സമ്മർ ഫെസ്റ്റ് ഷോപ്പിങ് മേള കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ചു. നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. പൂർണമായും ശീതികരിച്ച പവിലിയനിൽ 100 രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറും മുതൽ വാഹനവും വീടും വരെ സ്വന്തമാക്കാൻ അവസരമൊരുക്കുന്നു. സ്കൂൾ വിദ്യാർഥികൾക്കു വേണ്ടതെല്ലാം മേളയിൽ നിന്നു വാങ്ങാം. യൂണിഫോം രംഗത്തെ പ്രമുഖരായ ഫോർമോസ്റ്റാണ് മേളയുടെ മുഖ്യ പ്രായോജകർ. യൂണിഫോം, ഷൂസ്, ബെൽറ്റ്, ടൈ എന്നിവ വിലക്കിഴിവിൽ ഫോർമോസ്റ്റ് സ്റ്റാളിൽ ലഭിക്കും.
ബിസ്മി ഹൈപ്പർമാർട്ട് ‘ബാക് ടു സ്കൂൾ’ ഉൽപന്നങ്ങളും അണിനിരത്തുന്നുണ്ട്. റഷ്യൻ കരകൗശല വിദഗ്ധർ നേരിട്ട് ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം ഏറെ ആകർഷണീയം. കാർ വാഷുകൾ, വാക്വം ക്ലീനർ, മൾട്ടി മേക്കറുകൾ എന്നിവ 1000 രൂപ വിലക്കിഴിവിലോ എക്സ്ചേഞ്ച് ഓഫറിലോ സ്വന്തമാക്കാം. കേടു വന്നതോ അല്ലാത്തതോടെ ആയ ഏത് ഇലക്ട്രോണിക് ഉപകരണവും കൈമാറി പകരം 2,500 രൂപ കിഴിവിൽ വി ട്രാക് കൂളർ ഫാൻ വാങ്ങാം. കേരള അഗ്രി ഡവലപ്മെന്റ് ആൻഡ് സസ്റ്റെയ്നബിൾ പ്രൊഡ്യൂസർ കമ്പനി ഒരുക്കുന്ന ചക്ക-മാമ്പഴ മേളയും സമ്മർ ഫെസ്റ്റിന്റെ ഭാഗമാണ്. ഇടുക്കിയിലെ കർഷകരുടെ പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനം എന്നിവയും വാങ്ങാം.
12 വരെ തുടരുന്ന മേളയിൽ പ്രവേശനം പാസ് മൂലം. പ്രവേശന സമയം ഉച്ചയ്ക്ക് 1 മുതൽ 9 വരെ. ഇന്ന് 7ന് ഗാനമേളയും ഗെയിം ഷോയും.