ADVERTISEMENT

കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സീരിയൽ താരം ആതിര മാധവ്. ഏപ്രിൽ 4ന് ആയിരുന്നു ആതിരയ്ക്ക് മകൻ പിറന്നത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതുമുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ ചെയ്തത്. നിരവധി വ്യാജവാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നു താരം വ്യക്തമാക്കി.  

ഏപ്രിൽ 1ന് ആണ് വേദന തുടങ്ങിയത്. തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലേക്ക് പോയത്. രണ്ടു ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചു. സ്യൂട്ട് ഡെലിവറി റൂം ആയിരുന്നതുകൊണ്ട് ഭർത്താവിനും അമ്മയ്ക്കും പ്രസവസമയത്ത് ഒപ്പം നിൽക്കാനായി. ഭർത്താവ് നൽകിയ പിന്തുണയും ധൈര്യവും വളരെ വലുതാണെന്നും ആതിര പറയുന്നു. അതിരയെ ഒരു പോരാളി എന്നാണ് രാജീവ് വിശേഷിപ്പിച്ചത്.

ഡിസ്റ്റാർജ് ആകുന്നതിനു മുമ്പ് വിഡിയോ ചെയ്യാനാണ് തിരക്കെന്ന് ചിലരെങ്കിലും നെഗറ്റീവ് ആയി പറഞ്ഞേക്കാം. ഒരിക്കലും അങ്ങനെ അല്ല. പ്രസവത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതുതുടർന്നു നിരവധി ഫോൺ കോളുകളാണ് വരുന്നത്. മറുപടി പറയാനേ രാജീവിന് സമയമുള്ളൂ. എങ്കിൽ പിന്നെ യഥാർഥ കാര്യങ്ങൾ സ്വയം പറയുന്നതല്ലേ നല്ലെതന്നു കരുതിയാണ് വിഡിയോ ചെയ്യുന്നതെന്നും ആതിര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com