ADVERTISEMENT

‘മേഘമാണ് ഏറ്റവും മുകളിലെന്നാണ് കരുതിയത്, പക്ഷേ, വിമാനത്തിൽ കയറി പറന്നപ്പോഴാണ് മേഘങ്ങളല്ല, വിമാനമാണ് ഏറ്റവും ഉയരത്തിലെന്ന് മനസ്സിലായത്. നെടുമ്പാശേരി മുതൽ ബെംഗളൂരു വരെയുള്ള ആ യാത്രയിൽ ഞങ്ങളായിരുന്നു ഏറ്റവും ഉയരത്തിൽ,’ ബിന്ദു തമ്പി പറഞ്ഞു. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളിയാണ് ബിന്ദു. ലോകത്തിലെ എല്ലാം വെട്ടിപ്പിടിച്ച സന്തോഷത്തിലാണ് ബിന്ദു അടക്കമുള്ള പനച്ചിക്കാട്ടെ 21 സ്ത്രീകൾ ഇപ്പോൾ. പണിക്കിടെ പറഞ്ഞ ആ സ്വപ്നം യാഥാർഥ്യമായെന്ന് അവർക്കാർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ഓരോ ദിവസവും മിച്ചംപിടിച്ച സമ്പാദ്യം ഒരു വർഷത്തോളം കാത്തുവച്ച് അവർ ഒന്നിച്ചു പറന്നു. ആഗ്രഹങ്ങളുടെ കൊടുമുടിയിലേക്ക്. റിപ്പബ്ലിക് ദിനത്തിലെ യാത്ര കഴിഞ്ഞ് പനച്ചിക്കാട്ടേക്കുതന്നെ തിരികെയെത്തി. അവിസ്മരണീയമായ ആ യാത്രയെക്കുറിച്ച്, വിമാനത്തിലെ അനുഭവങ്ങളെക്കുറിച്ച്, ബെംഗളൂരു നഗരത്തിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച്, ഡൽഹിയും നയാഗ്രയും ഒക്കെ അടങ്ങുന്ന വരും യാത്രകളുടെ സ്വപ്നങ്ങളെക്കുറിച്ച്, അവർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com