ADVERTISEMENT

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ ഓർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ മാസങ്ങൾക്ക് മുമ്പ് തന്റെ നമ്പർ സുബി ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ സാധിച്ചില്ലെന്നും പറഞ്ഞ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് ജ്യോത്സ്യൻ ഹരി പത്തനാപുരം. സുബിയുടെ പ്രോഗ്രാം തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ ചെല്ലാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടന്നില്ല. പിന്നീട് വാട്സ് ആപ്പ് നമ്പർ തരണമെന്ന് പറഞ്ഞ് മെസേജ് അയച്ചു. പക്ഷേ, അതിന് മറുപടി അയക്കാനായില്ല. ആ മേസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നു. എന്ത് സമയം ചോദിക്കാനാകും സുബി നമ്പർ ചോദിച്ചത്. ഹരി ഫേസബുക്കിൽ കുറിച്ചു. 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം.ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്. പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു. സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു. ചെല്ലാം എന്ന് ഉറപ്പും കൊടുത്തു. പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു. എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട്‌ മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട്. എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്? എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്? മരണമേ. വല്ലാതെ പേടിപ്പെടുത്തുന്നു.

 

Content Summary: Hari Pathanapuram about Subi Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com