ADVERTISEMENT

കുവൈത്തിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്ന ഷീബ കോവിഡിന്റെ ആദ്യ നാളുകളിലാണു നാട്ടിലെത്തിയത്. കോവിഡ് കഴിഞ്ഞ് മടങ്ങാമെന്നു കരുതിയിരിക്കെ, 2021 സെപ്റ്റംബറിൽ വയറിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. വിവിധ ആശുപത്രികൾ കയറിയിറങ്ങി ഡിസംബർ മാസത്തോടെ ഗർഭാശയ മുഴയാണെന്നു സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽ സർജറി നടത്തുമ്പോഴുള്ള പതിവു കാല താമസം കുവൈത്തിലേക്കുള്ള മടക്കത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തീരുമാനിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ ഓർമ്മിച്ചെടുക്കാൻ പോലും ഷീബയ്ക്കു താൽപര്യമില്ല. തുടർച്ചയായ ശസ്ത്രക്രിയകൾ മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളിലാണ് ഷീബ ഇപ്പോൾ. വയറ്റിലെ കടുത്ത പഴുപ്പുബാധയുടെ കാരണം ഇപ്പോഴും അവർക്കറിയില്ല. പക്ഷേ, എംഎൽഎയുടെ ഇടപെടലുണ്ടായ ശേഷം തന്നോടു കൂടുതൽ കടുത്ത നിലപാടിലാണു ഡോക്ടറെന്നും, പ്രതികാര നടപടി ഉണ്ടാകുമോ എന്നു ഭയമുണ്ടെന്നും ഷീബ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി ഇത്രയ്ക്കു മോശമായതെങ്ങനെ? മനോരമ ഓൺലൈൻ പ്രീമിയത്തോടു ഷീബ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com