ADVERTISEMENT

സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിലൂടെയും വിവാദങ്ങളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതനാണ് ‘തൊപ്പി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നിഹാദിനെ. യൂട്യൂബ് വിഡിയോകളിലെ മോശം കണ്ടന്റുകൾ കാരണം പല തരത്തിലുള്ള വിമർശനങ്ങളും തൊപ്പി നേരിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാമുകി ഫസ്മിനയെയും തൊപ്പി പരിചയപ്പെടുത്തി. 

thoppi1
നിഹാദും ഫസ്മിനയും, Image Credits: Instagram/fazmina_zakir

കളമശ്ശേരിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ‘എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ, ആർക്കും ഒന്നും പറ്റിയില്ല. അന്നാണ് ആദ്യമായി കണ്ടത്. പിന്നീട് ഫോണിൽ വിളിച്ച് സംസാരിച്ചു. രണ്ടുപേരുടെ വണ്ടിക്കും കൂടുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും കണ്ടു. അങ്ങനെ സംസാരിച്ച് ഇഷ്ടത്തിലായി’– തൊപ്പി പറഞ്ഞു. 

thoppi2
നിഹാദും ഫസ്മിനയും, Image Credits: Instagram/fazmina_zakir

‘തൊപ്പിയെ ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവുമായിരുന്നു. കല്യാണമൊന്നും വേണ്ടെന്ന് വിചാരിച്ച ആളായിരുന്നു ഞാൻ. നേരത്തെ ഒരു ടോക്സിക്ക് റിലേഷൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ കരുതിയത് എല്ലാ റിലേഷനും അങ്ങനെ തന്നെയാണെന്നാണ്. പിന്നെ തൊപ്പിയുമായി പരിചയപ്പെട്ടു. അപ്പോൾ പ്രണയം പറയാം എന്നു തോന്നി. ആദ്യം തൊപ്പിയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. വിഡിയോ കോൾ വഴിയാണ് ഇഷ്ടമെന്ന് പറഞ്ഞത്. ആദ്യം റിപ്ലെ ഒന്നും കൊടുത്തില്ല. പിന്നെ പിറന്നാൾ ദിനത്തിൽ സർപ്രൈസായാണ് ഇഷ്ടം പറഞ്ഞത്’– ഫസ്മിന പറഞ്ഞു.

പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും വ്യക്തമാക്കി. ‘ഞങ്ങളുടെ പ്രണയത്തെ പറ്റി വീട്ടുകാർ അറിഞ്ഞതാണ്. വീട്ടിൽ അറിഞ്ഞപ്പോൾ, വാപ്പ പറഞ്ഞത് ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ’– ഫസ്മിന അഭിമുഖത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com