ADVERTISEMENT

വസ്ത്ര വൈവിധ്യങ്ങളുടെ പകിട്ടുമായി ഡിസൈനർ സരിത ജയസൂര്യ ഒരുക്കുന്ന ഈസ്റ്റർ വിഷു വസ്ത്രമേള ആദ്യമായി തൊടുപുഴയിൽ. തൊടുപുഴ ഹോട്ടൽ മൂൺലിറ്റ് റീജൻസിയിൽ ആണ് ഏപ്രിൽ ഒന്നും രണ്ടും തീയതികളിൽ പ്രദർശനം നടക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബൃഹത്തായ വസ്ത്രശേഖരമാണ് ഒരിക്കിയിട്ടുള്ളത് എന്ന് സരിത ജയസൂര്യ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. വസ്ത്രമേളയിലേക്കുള്ള  പ്രവേശനം സൗജന്യമാണ്.

"തൊടുപുഴയിൽ നിന്ന് സ്ഥിരമായി അന്വേഷണങ്ങൾ വരുന്നതുകൊണ്ടാണ് ഇത്തവണ ഈസ്റ്റർ വിഷു സെയിൽ തൊടുപുഴയിൽ നടത്താൻ തീരുമാനിച്ചത്. അഞ്ഞൂറ് രൂപ മുതൽ ഇരുപതിനായിരം രൂപവരെയുള്ള വസ്ത്രങ്ങളുടെ കളക്ഷനായിരിക്കും ഉണ്ടാവുക എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.  ഇതുവരെ പ്രദർശനം നടത്തിയിടത്തെല്ലാം മികച്ച പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലും ആ ഒരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു". സരിത പറയുന്നു.  

സാരികളുടെ വലിയ കളക്ഷനാണ് ഇത്തവണ സരിത ഒരുക്കിയിട്ടുള്ളത്. ടസർ, ഓർഗാൻസാ, സെമി സിൽക്ക്, ലിനൻ തുടങ്ങി വിവിധ തരത്തിലുള്ള മെറ്റീരിയലുകളിൽ ആണ് പ്രദർശനത്തിൽ ഉണ്ടാവുക. കാഞ്ചീപുരം സാരികളുടെയും ശേഖരം ഉണ്ടായിരിക്കും. സൽവാർ മെറ്റീരിയൽ, റെഡിമെയ്ഡ് കുർത്തി, കുർത്തി പലാസോ മെറ്റീരിയലുകൾ തുടങ്ങിയവയുടെയും വൈവിധ്യമാർന്ന കളക്ഷനാണ് പ്രദർശനത്തിൽ ലഭ്യമാവുക. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കായി ഷർട്ടുകളുടെയും കുർത്തയുടെയും ബൃഹത്തായ കളക്ഷനാണ് ഇത്തവണ മേളയിൽ ലഭ്യമാകുന്നത്. 

സരിതയുടെ സഹോദരി ശരണ്യയുടെ ബ്രാൻഡായ ആർട്സി സോൾ ഒരുക്കുന്ന ആഭരണങ്ങളുടേയും ബാഗുകളുടെയും കളക്ഷനും ഇത്തവണ പ്രദർശനത്തിൽ ഉണ്ടാകും.  വസ്ത്രം തെരഞ്ഞെടുത്തത് അതിനു മാച്ച് ചെയ്യുന്ന ആഭരണങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പ്രദർശനം ഒരുക്കാൻ ലക്ഷ്യമിടുന്നതെന്ന് സരിത പറയുന്നു. 

അനുയോജ്യമായ മെറ്റീരിയലും ഡിസൈനും തിരഞ്ഞെടുക്കാൻ സരിത ഡിസൈനിങ് സ്റ്റുഡിയോയിലെ വിദഗ്ധരായ ജീവനക്കാരുടെ സേവനം ലഭ്യമാണ്. കൂടാതെ ഡിസൈനുകൾ പരിചയപ്പെടുത്താനായി സരിതയും മുഴുവൻ സമയവും മേളയുടെ ഭാഗമായിരിക്കും.

Content Summary: Saritha Jayasurya's Fashion exhibition at Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com