ADVERTISEMENT

ലഹങ്കകളിലും വിവാഹ വസ്ത്രങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടു വരുന്ന സബ്യസാചി മുഖർജിയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. ബോളിവുഡ് താരങ്ങളുടെയടക്കം ഇഷ്ട ബ്രാന്റായ സബ്യസാചി കഴിഞ്ഞ ദിവസമാണ് പുത്തൻ ബ്രൈഡ‍ൽ കലക്ഷൻ പുറത്തിറക്കിയത്. എന്നാൽ പുത്തൻ  ഹെറിറ്റേജ് ബ്രൈഡൽ കലക്ഷൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 

ഹെറിറ്റേജ് ബ്രൈഡൽ കലക്ഷനിലുള്ള വസ്ത്രങ്ങളുടെ വിഡിയോ പുറത്തുവിട്ടതോടെ സാരി ധരിച്ചെത്തിയ മോഡലുകളെ ചുറ്റിപറ്റിയാണ് പുത്തൻ ചർച്ച.  വിവാഹ വസ്ത്ര ശേഖരത്തിന്റെ വിഡിയോയിലെത്തിയ മോഡലുകൾക്ക് അൽപ്പം ഗൗരവം കൂടിപ്പോയെന്നാണ് ആളുകൾ പറയുന്നത്. ഡിസൈൻഡ് സാരിയിൽ 4 മോഡലുകളാണ് എത്തിയത്. 4 പേരും തികഞ്ഞ ആറ്റിറ്റ്യൂഡിലാണ്. എല്ലാവരുടെയും മുഖത്ത് ദേഷ്യവും ശോകവുമാണ്. ഏറെ മനോഹരമായ ഒരു ചടങ്ങിന് ധരിക്കുന്ന വസ്ത്രത്തിന്റെ പരസ്യത്തിന് ഒരൽപ്പമെങ്കിലും ചിരിക്കാമായിരുന്നു എന്നാണ് വിമർശനം. കൂടാതെ ഒരു ഡാർക്ക് മോഡാണ് മോഡലുകൾക്ക് നല്‍കിയതെന്നും പൊട്ട് ധരിക്കാത്തതും പ്ലെസന്റ് അല്ലാത്ത ലിപിസ്റ്റിക് ഷേഡുമെല്ലാം അരോചകമായെന്നും വിമർശനങ്ങളുയർന്നു. 

sabysachi2-mob
Image Credits: Instagram/sabyasachiofficial
sabysachi2-mob
Image Credits: Instagram/sabyasachiofficial

എല്ലാവരും ശവസംസ്കാര ചടങ്ങിന് പോവുകയാണോ? ചിരിച്ചാൽ നിങ്ങൾക്ക് വേദനിക്കുമോ? ഫാഷന്റെ പേരിൽ എന്തിനിത്ര സങ്കടപ്പെട്ട മുഖങ്ങൾ എന്നെല്ലാം കമന്റുകളുണ്ട്. സബ്യസാചി പോലെ വിലപിടിപ്പുള്ളതു പോലും നിങ്ങൾക്ക് സന്തോഷം നൽകില്ലെന്ന് മനസ്സിലായില്ലേ എന്നും പലരും പറയുന്നുണ്ട്. 

sabysachi3-mob
Image Credits: Instagram/sabyasachiofficial
sabysachi3-mob
Image Credits: Instagram/sabyasachiofficial

ഹെറിറ്റേജ് ബ്രൈഡൽ കലക്ഷനിൽ നിറയെ ഹെവി വർക്കുകളോടു കൂടിയ സാരി ശേഖരമാണ് സബ്യസാചി അവതരിപ്പിച്ചത്. 4 കളറുകളിലുള്ള സാരികളിലും ബോർഡറിലാണ് കൂടുതൽ ഡിസൈൻ നൽകിയത്. ഹെവി ഡിസൈൻഡ് ബ്ലൗസാണ് മാച്ച് ചെയ്തത്. വളകളും മാലകളുമടക്കമുള്ള ആക്സസറീസും ബാഗുകളുമെല്ലാം ഹെവി ലുക്കാണ് നൽകുന്നത്. കൂളിങ് ഗ്ലാസും മോഡലുകൾ പെയർ ചെയ്തിട്ടുണ്ട്.

sabysachi1-mob
Image Credits: Instagram/sabyasachiofficial
sabysachi1-mob
Image Credits: Instagram/sabyasachiofficial

നേരത്തെയും മോഡലുകളുടെ മുഖഭാവത്തിന്റെ പേരിൽ സബ്യസാചിയുടെ വസ്ത്ര കലക്ഷൻ വിമർശനങ്ങൾ നേരിട്ടിരുന്നു.  

English Summary:

Sabyasachi Mukherjee’s bridal collection ad draws flak over ‘unhappy models’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com