ADVERTISEMENT

ബിഗ് ബോസ് റിയാലറ്റി ഷോയുടെ ഹിന്ദി പതിപ്പിലൂടെ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.  സീരിയൽ താരം ദീപിക കാക്കർ വിജയിയായ ഷോയിൽ ശ്രീശാന്ത് രണ്ടാം സ്ഥാനത്തെത്തി. ഷോ അവസാനിച്ചിട്ടും വിവാദങ്ങൾ തുടരുകയാണ്.

ശ്രീശാന്തിനെതിരെ ദീപികയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തുടരുന്ന അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഭുവനേശ്വരി. ‘വിഡ്ഢികൾ കത്തിയെടുത്ത് പിറകിൽ നിന്ന് കുത്തും. എന്നാൽ, ബുദ്ധിമാൻമാർ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളിൽ നിന്ന് അകന്ന് നിൽക്കും’ എന്നായിരുന്നു ഭുവനേശ്വരിയുടെ ട്വീറ്റ്. 

ഇൻസ്റ്റാഗ്രാമിൽ ശ്രീശാന്ത് ദീപികയെ അൺഫോളോ ചെയ്തതിൽ നിന്നാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. ‘‘എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അൺഫോളോ ചെയ്തു. അതിനാൽ ദീപികയെ ഞാൻ അൺഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകർ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു. അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാൽ അവർ അത് ചെയ്യുന്നില്ല. ബന്ധങ്ങള്‍ക്ക് വില കൽപ്പിക്കുന്നുമില്ല’’– എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.

ഇതോടെ ശ്രീശാന്തിനെതിരെ ദീപികയുടെ ആരാധകർ അധിക്ഷേപം കനപ്പിച്ചു. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ഭുവനേശ്വരി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

deepika-sreesath-2-

ഷോ അവസാനിക്കുമ്പോൾ ദീപികയും ശ്രീശാന്തും വളരെ മികച്ച ബന്ധമാണ് പുലർത്തിയുരുന്നത്. എന്നാൽ ദീപിക വിജയിച്ചതോടെ ശ്രീശാന്ത് ആരാധകർ ദീപികയ്ക്കെതിരെ രംഗത്തെത്തി. പിന്നീട്, ഇരുവരുടെയും ആരാധകർ പരസ്പരം അക്ഷേപങ്ങളുമായി സമൂഹമാധ്യമങ്ങൾ കയ്യടക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ദീപികയ്ക്കെതിരെ ആസിസ് ആക്രമണ ഭീഷണി പോലും ഉണ്ടായി.

deepika-sreesath-1-

ദീപകയും ശ്രീശാന്തും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതിൽ ദുഃഖം പ്രകടിപ്പിക്കുന്ന ആരാധകരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com