ADVERTISEMENT

തലമുടി സ്റ്റൈൽ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ തലയിൽ തുപ്പിയ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ കടുത്ത വിമർശനം. ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ നടത്തിയ ഹെയർ സ്റ്റൈലിങ് ക്ലാസിനിടെയായിരുന്നു ഹബീബിന്റെ പ്രവൃത്തി. ഇതിന്റെ വിഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയായിരുന്നു. 

 

ഹബീബിന്റെ പ്രവൃത്തി നീചവും അധിക്ഷേപകരവുമാണെന്നാണ് വിമർശകർ പറയുന്നത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നതിനു പിന്നാലെ ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു.

 

മുടി വെട്ടുമ്പോൾ വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാം എന്നു പറഞ്ഞായിരുന്നു ഹബീബ് ഇങ്ങനെ ചെയ്തതെന്ന് ക്ലാസിൽ പങ്കെടുത്ത ചിലർ മാധ്യമങ്ങളോട് പറഞ്ഞു. വിമർശനം ശക്തമായതോടെ ക്ഷമാപണവുമായി ഹബീബ് രംഗത്തെത്തി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും ആരെയങ്കിലും വേദനപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹബീബ് പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com