ADVERTISEMENT

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 34,000 കോടി രൂപയുടെ പ്രതിരോധ ഉൽപന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തതായി ലോക്‌സഭയിൽ സർക്കാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. 2015-16ൽ സ്വകാര്യ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിയ മൊത്തം കയറ്റുമതി 2059.18 കോടി രൂപയാണെന്നും 2016-17ൽ ഇത് 1521.91 കോടി രൂപയായി കുറഞ്ഞുവെന്നും ചോദ്യത്തിന് മറുപടിയായി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.

 

എന്നാൽ, പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതി 2017-18ൽ 4682.36 കോടി രൂപയായും 2018-19ൽ 10745.77 കോടി രൂപയായും ഉയർന്നു. 2019-20 ലെ തുക 9115.55 കോടി രൂപയും നടപ്പു സാമ്പത്തിക വർഷം ജനുവരി 31 വരെ 6288.26 കോടി രൂപയുമായിരുന്നുവെന്ന് നായിക് പറഞ്ഞു. 

 

ടോർപ്പിഡോ ലോഡിങ് സംവിധാനം, നൈറ്റ് വിഷൻ മോണോക്യുലർ, ബൈനോക്കുലർ, ലൈറ്റ് വെയ്റ്റ് ടോർപിഡോ, ഫയർ കൺട്രോൾ സിസ്റ്റങ്ങൾ, സംരക്ഷണ വാഹനം, ആയുധങ്ങൾ കണ്ടെത്തുന്ന റഡാർ, തീരദേശ നിരീക്ഷണ റഡാർ എന്നിവ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികൾ 4,191 കോടി രൂപയുടെ എഫ്ഡിഐ വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിൽ 2014 ന് ശേഷം 2871 കോടി രൂപയുടെ വിദേശ നിക്ഷേപം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

2008 മുതൽ മൊത്തം 124 മെയിൻ ബാറ്റിൽ ടാങ്ക് (എം‌ബിടി) അർജുൻ മാർക്ക് -1 ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രണ്ട് കവചിത റെജിമെന്റുകൾ ഈ ടാങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി നായിക് പറഞ്ഞു. നവീകരിച്ച എം‌ബി‌ടി അർജുൻ മാർക്ക് -1 എ ടാങ്ക് ഡി‌ആർ‌ഡി‌ഒ കൂടുതൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ നവീകരിച്ച എം‌ബിടി അർജുൻ മാർക്ക് -1 എ ടാങ്ക് 2018 ഡിസംബറിൽ മൂല്യനിർണയ ട്രയലുകൾ പൂർത്തിയാക്കിയിരുന്നു.

 

English Summary: India exported military hardware worth over Rs 34,000 crore in last five years: Government data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com