ADVERTISEMENT

200 എംപി ക്യാമറയുമായി വിപണിയുടെ ശ്രദ്ധനേടിയ ഫോണാണ്  റിയൽമി 11 പ്രോ പ്ലസ്(Realme 11 Pro+ 5G). കഴിഞ്ഞയാഴ്ച വിപണിയിലേക്കെത്തിയ ഫോണിന്റെ അവതരണത്തിന്റെ ആദ്യദിനംതന്നെ 60000 യൂണിറ്റുകൾ വിറ്റഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടും.  27,999 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഫോണിൽ 11W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി, ഡൈമെൻസിറ്റി 7050 SoC ചിപ്‌സെറ്റ്, 12 ജിബി റാം എന്നിവയാണുള്ളത്.

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 27,000 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില. ലെതർ ഫിനിഷുള്ള ബോഡിയും  വൃത്താകൃതിയിലുള്ള അതേസമയം ട്രിപ്പിൾ  ക്യാമറ മൊഡ്യൂളുമായാണ് ഫോൺ എത്തുന്നത്. 32 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 360Hz ടച്ച് സാംപ്​ളിങുള്ള ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് വരുന്നത്.  ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ്, ഒയാസിസ് ഗ്രീൻ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള യുഐ 4. ആണ് വരുന്നത്. മിഡിയ ടെക് ഡിമൻസിറ്റി 7050 6എൻഎം ആണു വരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.  ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെയുള്ള സെഗ്​മെന്റിൽ ഫ്ളിപ്​കാർട്ടിലെ ഏറ്റവും ഉയർന്ന വിൽപ്പന നേടിയതായാണ് കമ്പനിയുടെ അവകാശവാദം. 

അതേസമയം 100 മെഗാപിക്സൽ ക്യാമറയും മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്​സെറ്റുമായി റിയൽമി 11 പ്രോ വിപണിയിലേക്കെത്തി.  മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. 8GB+128GB സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8GB+256GB 24,999 രൂപയും 12GB+256GB വേരിയന്റിന് 27,999 രൂപയുമാണ് വില . ബാങ്ക് കാർഡുകൾക്കും വാലറ്റുകളിലും മറ്റുമായി 1500 രൂപയോളം വിലക്കിഴിവും ലഭിക്കും.

English Summary: Realme 11 Pro plus on sale in India today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com