മാസ്കും സാമൂഹിക അകലവും ഇന്ത്യയിൽ 2 ലക്ഷം മരണങ്ങളെ തടഞ്ഞേക്കുമെന്ന് പഠനം
Mail This Article
ഇന്ത്യയിൽ വ്യാപകമായ മാസ്ക് ഉപയോഗവും ഡേറ്റാധിഷ്ടിത സാമൂഹിക അകലം പാലിക്കൽ നടപടികളും ഡിസംബർ ഒന്നിനകം രണ്ടുലക്ഷത്തിലധികം കോവിഡ് -19 അനുബന്ധ മരണങ്ങൾ തടയാൻ സഹായിക്കുമെന്ന് മോഡലിങ് പഠനത്തിൽ പറയുന്നു. അതേസമയം, ഈ രോഗം രാജ്യത്ത് ഒരു പൊതുജനാരോഗ്യ ഭീഷണിയായി തുടരുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ കോവിഡ് -19 ന്റെ എണ്ണം ഇനിയും പരിമിതപ്പെടുത്താനുള്ള അവസരമുണ്ടെന്നാണ്. പൊതുജനാരോഗ്യ അധികാരികളുടെ ഉപദേശപ്രകാരം ആളുകൾ മുഖംമൂടി ഉപയോഗം, സാമൂഹിക അകലം, മറ്റ് കോവിഡ് -19 പ്രതിരോധ മാർഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കേണ്ടതിന്റെ നിർണായക ആവശ്യകത ഇത് ഉയർത്തിക്കാട്ടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ പകർച്ചവ്യാധി അവസാനിച്ചിട്ടില്ല, കാരണം ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനു ഇപ്പോഴും വരാൻ സാധ്യതയുണ്ടെന്നും ഐഎച്ച്‌എംഇ ഡയറക്ടർ ക്രിസ്റ്റഫർ മുറെ പ്രസ്താവനയിൽ പറഞ്ഞു. വാസ്തവത്തിൽ മോഡലിങ് പഠനം കാണിക്കുന്നത്, സർക്കാരുകളും വ്യക്തികളും ഇന്നത്തെക്കും സമീപ ഭാവിയിലേക്കും സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ച് നിരവധി സാധ്യതകൾ ഉണ്ടെന്നാണ്. വൈറസ് വ്യാപനം ലഘൂകരിക്കുന്നതിന് മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർണായകമാണെന്നും മുറെ വിശദീകരിച്ചു.
മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതുമായ നടപടികൾ രോഗത്തിന്റെ പുരോഗതിയെ ഗണ്യമായി മന്ദഗതിയിലാക്കുമെന്നും ആരോഗ്യം കുറവുള്ള ജനങ്ങളെ സംരക്ഷിക്കുമെന്നും മോഡലിങ് പഠനത്തിന്റെ കണ്ടെത്തലുകളോട് പ്രതികരിച്ച ഹരിയാനയിലെ അശോക സർവകലാശാലയിലെ ഭൗതികശാസ്ത്ര, ജീവശാസ്ത്ര പ്രൊഫസർ ഗൗതം മേനോൻ പറഞ്ഞു.
English Summary: Mask use and social distancing may prevent 2 lakh Covid deaths in India: Study