ADVERTISEMENT

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാന ആശങ്കയാണ് അദ്ദേഹം ആവർത്തിച്ചു പറയുന്നത്. മുന്നറിയിപ്പുകൾ നൽകിയിട്ടും സർക്കാർ ശ്രദ്ധിച്ചില്ലെന്നും ഗേറ്റ്സ് പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, പ്രശ്നം കൂടുതൽ വഷളാകുകയാണ്, കൂടാതെ ഇതിന് വാക്സീൻ പോലുള്ള ഒരു പരിഹാരമില്ല, പതിനായിരക്കണക്കിന് കോടി ഡോളർ ചെലവഴിച്ച് കൊറോണവൈറസിനെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് കൊറോണ സമയത്ത് കണ്ടതിനേക്കാൾ ഭീകരമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

ഗേറ്റ്സ് തന്റെ ബ്ലോഗ് പോസ്റ്റിൽ ഈ കാര്യം നേരത്തെ രേഖപ്പെടുത്തിയിരുന്നു. 2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കോവിഡ്-19 പോലെ മാരകമാകുമെന്നും 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് പറഞ്ഞു. അടുത്ത 40 വർഷത്തിനുള്ളിൽ, മൊത്തം താപനിലയിലെ വർധനവ് ആഗോള മരണനിരക്ക് ഉയർത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, കാർബൺഡൈ ഒക്സൈഡിന്റെ വികിരണ തോത് ഉയർന്നതാണെങ്കിൽ കാലാവസ്ഥാ വ്യതിയാനം അധിക മരണങ്ങൾക്ക് കാരണമാകും. കുറഞ്ഞ മലിനീകരണ സാഹചര്യത്തിൽ മരണനിരക്ക് ഒരു ലക്ഷത്തിന് 10 ആയി കുറയുമെന്നും പറയുന്നു.

 

2021 ഫെബ്രുവരിയിൽ നോഫിൽ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ട് പ്രതിഭാസങ്ങളും വ്യത്യസ്തമാണ്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും.

 

ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗെയ്റ്റസ്. എന്നാല്‍, ഇപ്പോള്‍ കൊറൊണാവൈറസിനെ മെരുക്കുന്ന കാര്യത്തല്‍ ശ്രദ്ധിക്കാന്‍ മാത്രമെ സമയമുള്ളുവന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ കാര്‍ബണ്‍ പുറത്തുവിടല്‍ ആണ്. അതിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

 

English Summary: Bill Gates on Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com