ബഹിരാകാശ നിലയത്തിലേക്ക് 4 സഞ്ചാരികൾ കൂടി തിരിച്ചു, നടക്കാനിരിക്കുന്നത് 200 ലേറെ പരീക്ഷണങ്ങൾ

SpaceX launches US, Russia, UAE astronauts to space station
Photo: Spacex
SHARE

യുഎസ്, റഷ്യ, യുഎഇ രാജ്യങ്ങളിൽ നിന്നുള്ള നാല് ഗവേഷകർ കൂടി ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചു. സ്‌പേസ് എക്‌സ് റോക്കറ്റാണ് നാസയ്‌ക്കായി നാല് ബഹിരാകാശയാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്. ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ –9 റോക്കറ്റിലായിരുന്നു വിക്ഷേപണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ന് നടക്കേണ്ട വിക്ഷേപണം സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകത്തെ മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടീ ടെബ് കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ടീ ടെബിലെ തകരാറുള്ള ക്ലോഗ്ഡ് ഫിൽട്ടർ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചാണ് വീണ്ടും വിക്ഷേപിച്ചത്. 

ഭൂമിയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ മുകളിൽ കറങ്ങുന്ന ലബോറട്ടറിയായ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്താൻ ഏകദേശം 25 മണിക്കൂർ സമയമെടുക്കുമെന്നാണ് കരുതുന്നത്. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായാണ് സുൽത്താൻ അൽ നെയാദിയുടെ യാത്ര.

സുൽത്താൻ അൽനെയാദിയെ കൂടാതെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, ആൻഡ്രി ഫെഡ്‌യേവ് എന്നിവരാണ് മറ്റു സഞ്ചാരികൾ. ആറു മാസത്തെ ഗവേഷണമാണ് യുഎഇ സ്‌പേസ് മിഷൻ 2 ലക്ഷ്യമിടുന്നത്. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയാണ് യുഎഇ അസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തും. ഇതിൽ 20 എണ്ണത്തിന് അൽനെയാദിയാണ് നേതൃത്വം നൽകുക.

English Summary: SpaceX launches US, Russia, UAE astronauts to space station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS