ADVERTISEMENT

118 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന്റെ അനന്തരഫലങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങി. തുടർച്ചയായ രണ്ടാം ദിവസവും പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെൻസെന്റിന്റെ ഓഹരികൾ ഇടിഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈൽ നിരോധനത്തിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് 3400 കോടി ഡോളർ (ഏകദേശം 2.48 ലക്ഷം കോടി രൂപ) നഷ്ടമായി.

 

ദേശീയ സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ മാസം ടെൻസെന്റിന്റെ വിചാറ്റ് ആപ്പ് യുഎസ് നിരോധിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് കമ്പനിക്ക് വലിയ ഇടിവ് നേരിടുന്നത്. പബ്ജി മൊബൈലിനു പുറമേ, ടെൻസെന്റ് ഹോൾഡിങിന്റെ മറ്റ് ജനപ്രിയ ഗെയിമുകളായ അരീന ഓഫ് വാലർ, ലുഡോ വേൾഡ്, ചെസ്സ് റൺ എന്നിവയും ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. ഇതും വിപണി മൂല്യത്തിൽ നഷ്ടത്തിനും കാരണമായി.

 

ടെൻസെന്റിന്റെ ആഗോള വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് പബ്ജി മൊബൈൽ. പബ്ജിക്ക് ഇന്ത്യയിൽ പ്രതിമാസം 30 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. ഇന്നുവരെ 20 കോടി ഇൻസ്റ്റാളുകളുള്ള പബ്ജിയുടെ ഒന്നാം നമ്പർ വിപണി ഇന്ത്യയാണ്. പബ്ജി മൊബൈലിനും ടെൻസെന്റിനും ഇന്ത്യ വളരെ പ്രധാനമായിരുന്നു എന്നതിന്റെ സൂചനയാണിത്. വിപണി മൂല്യത്തിന്റെ കാര്യത്തിൽ നിരോധനം ടെൻസെന്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. നിരോധനം ഉടൻ എടുത്തുകളഞ്ഞില്ലെങ്കിൽ മൂല്യം ഇനിയും കുറയുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.

 

ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് മാത്രം 2019 ൽ 100 ദശലക്ഷം ഡോളർ ആണ് പബ്ജി മൊബൈൽ സമ്പാദിച്ചത്. മൊബൈൽ ഗെയിമുകൾക്കായി ഇന്ത്യൻ ഉപയോക്താക്കൾ ചെലവഴിച്ചതിന്റെ നാലിലൊന്ന് പബ്ജി മൊബൈൽ ആണെന്നും വൃത്തങ്ങൾ അറിയിച്ചു. നിരോധനം പ്രഖ്യാപിച്ച തുമുതൽ ടെൻസെന്റിന്റെ ഓഹരി വിപണി ഇടിഞ്ഞുവീഴുകയായിരുന്നു.

 

English Summary: Tencent Lost $34 Billion In 2 Days After 'PUBG Mobile' Ban In India And It’s Hurting Them Badly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com