ADVERTISEMENT

രാജ്യം വലിയ ആഘോഷത്തിന്റെ മുന്നൊരുക്കത്തിലാണ്. ഓൺലൈൻ, ഓഫ്‍‌ലൈൻ വിപണികളെല്ലാം സജീവമായി കഴിഞ്ഞു. ഈ വരുന്ന ദീപാവലിക്ക് ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ഉപേക്ഷിച്ച് ആഘോഷിക്കാനാണ് സർക്കാർ പദ്ധതി. ഇതിനായി ചൈനീസ് ലൈറ്റുകളും പടക്കങ്ങളും ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ചൈനീസ് ലൈറ്റുകൾക്ക് പകരം ചാണകത്തിൽ നിന്ന് സൃഷ്ടിച്ച 33 കോടി പരിസ്ഥിതി സൗഹൃദ പാത്രങ്ങൾ ഉപയോഗിക്കാനാണ് രാഷ്ട്രീയ കാമധേനു ആയോഗ് ആഹ്വാനം ചെയ്യുന്നത്. ഇതോടെ വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിക്ക് ചൈനീസ് ലൈറ്റുകൾക്ക് വിപണിയിൽ വൻ തിരിച്ചടി നേരിടുമെന്നുറപ്പാണ്.

 

രാജ്യത്തിനകത്തെ തദ്ദേശീയ കന്നുകാലികളുടെ സുരക്ഷ, ഉന്നമനം, സംരക്ഷണം എന്നിവയ്ക്കായി 2019 ൽ ആരംഭിച്ച ആയോഗ്, ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ചരക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി വിപണന ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്.

 

ചൈനയിൽ നിർമിച്ച ലൈറ്റ് തെളിയിക്കുന്ന പാത്രങ്ങളെ ഉപേക്ഷിക്കുന്ന ഈ ക്യാംപെയിൻ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ’ ആശയം ഉയർത്തുമെന്ന് ആയോഗിന്റെ ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു. 15 ലധികം സംസ്ഥാനങ്ങൾ മാർക്കറ്റിങ് ക്യാംപെയ്‌നിന്റെ ഭാഗമാകാൻ സമ്മതിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ മൂന്ന് ലക്ഷത്തോളം വിളക്കുകൾ കത്തിക്കുമെന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു ലക്ഷം വിളക്കുകൾ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ചാണക പാത്രങ്ങളുടെ നിർമാണം ആരംഭിച്ചു. ദീപാവലിക്ക് മുൻപ് 33 കോടി വിളക്കുകളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം 192 കോടി കിലോ ചാണകം ഉത്പാദിപ്പിക്കപ്പെടുന്നു. ചാണകം അടിസ്ഥാനമാക്കിയുള്ള ചരക്കുകളിൽ ഉപയോഗിക്കാത്ത വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ചാണകം അടിസ്ഥാനമാക്കിയുള്ള ചരക്കുകളുടെ നിർമാണത്തിൽ ഉടനടി താൽപ്പര്യമില്ലെങ്കിലും, എന്റർപ്രൈസ് സജ്ജീകരിക്കാൻ ആഗ്രഹിക്കുന്ന സ്വയം സഹായ ടീമുകൾക്കും എൻട്രെപ്രെനർമാർക്കും ഇത് സൗകര്യമൊരുക്കുകയും പരിശീലനം നൽകുകയും ചെയ്യുമെന്ന് ആയോഗ് പ്രസ്താവിച്ചു.

 

വിളക്ക് പാത്രങ്ങൾക്ക് പുറമെ, ചാണകം, മൂത്രം, പാൽ എന്നിവയിൽ നിന്ന് സൃഷ്ടിച്ച വിവിധ ചരക്കുകളുടെ ഉത്പാദനം ആയോഗ് വഴി വിൽക്കുന്നുണ്ട്. ആന്റി റേഡിയേഷൻ ചിപ്പ്, പേപ്പർ വെയ്റ്റുകൾ, ഗണേശ, ലക്ഷ്മി വിഗ്രഹങ്ങൾ, ധൂപവർഗ്ഗങ്ങൾ, മെഴുകുതിരികൾ എന്നിവയും വിൽക്കുന്നുണ്ട്.

 

English Summary: India’s counter to Chinese lights: 33 crore cow dung ‘diyas’ coming up this Diwali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com