ADVERTISEMENT

ലോകത്തെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയിൽ 650 കോടി ഡോളർ നിക്ഷേപിക്കുകയും റിലയൻസ്–ഫ്യൂച്ചർ കരാർ തടയാൻ ശ്രമിക്കുകയും ചെയ്ത ആമസോണിന് വൻ തിരിച്ചടി. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ റീട്ടെയിൽ ഭീമന്മാരായ റിലയൻസ് റീട്ടെയിൽ, ഫ്യൂച്ചർ ഗ്രൂപ്പ് എന്നിവ തമ്മിലുള്ള 340 കോടി ഡോളറിന്റെ കരാരിന് അംഗീകാരം നൽകി. ഇതോടെ റിലയൻസ് ഓഹരികൾ കുതിച്ചുയർന്നു. വ്യാഴാഴ്ച വൻ നേട്ടത്തോടെയാണ് റിലയന്‍സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

 

ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് സെബിയുമായി (സെബി) സംസാരിച്ചതായും ഇടപാടിനെക്കുറിച്ച് എതിർപ്പുകളോ പ്രതികൂല നിരീക്ഷണങ്ങളോ ഇല്ലെന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിപ്പിൽ പറഞ്ഞു. ഫ്യൂച്ചർ ഗ്രൂപ്പും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളായ റിലയൻസ് റീട്ടെയിലും തമ്മിലുള്ള കോടിക്കണക്കിന് ഡോളറിന്റെ കരാർ തടയാൻ സെബിക്കും ഇന്ത്യൻ ആന്റിട്രസ്റ്റ് വാച്ച്ഡോഗിനും കത്തെഴുതിയ ആമസോണിന് ഏറ്റവും പുതിയ തിരിച്ചടിയാണ് ബുധനാഴ്ചത്തെ അറിയിപ്പ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആന്റിട്രസ്റ്റ് ഗ്രൂപ്പ് ഇന്ത്യൻ കമ്പനികൾക്ക് കരാരിന് അനുമതി നൽകിയിരുന്നു.

 

ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ റിട്ടെയില്‍ ബിസിനസ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 24,713 കോടി രൂപയ്ക്കു വില്‍ക്കുന്നതിനെതിരെ ആമസോണ്‍ നല്‍കിയ കേസില്‍ കഴിഞ്ഞ വർഷം ഇടക്കാല വിധി വന്നിരുന്നു. വിധിപ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സുമായി ഏര്‍പ്പെട്ടിരുന്ന കരാര്‍ തത്കാലം നിർത്തിവയ്ക്കാനാണ് ഏമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടിരുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടു നടന്നാല്‍ റിലയന്‍സിന് ഇന്ത്യയിലെ 1 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഓണ്‍ലൈന്‍ വില്‍പ്പനയുടെ കുത്തക ലഭിച്ചേക്കാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ വില്‍പ്പനാ ശൃംഖല ഇപ്പോള്‍ത്തന്നെ റിലയന്‍സിനു സ്വന്തമാണ്. അതും ഓണ്‍ലൈന്‍ വില്‍പ്പനയും ഒന്നിപ്പിച്ചാല്‍ റിലയന്‍സിനെ മറികടക്കാന്‍ സാധ്യമാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

 

ഈ ഇടപാട് തങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യൻ എക്സ്ചേഞ്ചുകൾ വ്യക്തമാക്കിയത്. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇന്ത്യൻ എക്സ്ചേഞ്ചുകൾ വ്യക്തമാക്കി കഴിഞ്ഞു.

 

റിലയൻസിന് സെബിയിൽ നിന്നുള്ള അംഗീകാരം ലഭിച്ചതോടെ, തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കാനായി നിയമപരമായ വഴി തേടുമെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഇന്ത്യയുടെ റീട്ടെയിൽ ബിസിനസ് രംഗത്തെ ഏറ്റവും വലിയ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോൾ കണ്ടതെന്ന് പറയാം.

 

∙ എന്താണ് കേസിനാസ്പദമായ വിഷയം?

 

തങ്ങളുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് നേരത്തെ ഏര്‍പ്പെട്ടിരുന്ന കരാറിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ആമസോണ്‍ ആരോപിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് ബിസിനസിന്റെ 49 ശതമാനം വാങ്ങാമെന്ന് 2019 ൽ ആമസോണ്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 3 മുതല്‍ 10 വര്‍ഷത്തിനിടയില്‍ ഫ്യൂച്ചര്‍ റീട്ടെയിലും വാങ്ങിക്കോളാമെന്നുമായിരുന്നു കരാര്‍. എന്നാല്‍, ഇതു ലംഘിച്ച് ഗ്രൂപ്പ് തങ്ങളുടെ കമ്പനി റിലയന്‍സിനു വില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.

 

അതേസമയം, തങ്ങള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ ഒരു താമസവുമല്ലാതെ പൂര്‍ത്തിയാക്കുമെന്നാണ് റിലയന്‍സ് റീട്ടെയില്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി വന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു. ശരിയായ നിയമോപദേശം ലഭിച്ച ശേഷമാണ് തങ്ങൾ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വസ്തുതവകകള്‍ വാങ്ങിയത്. അത് ഇന്ത്യന്‍ നിയമപ്രകാരം നടപ്പാക്കുകയും ചെയ്യാമെന്നാണ് റിലയൻസിന്റെ വാദം.

 

English Summary: Indian stock exchanges approve $3.4B Reliance and Future deal in setback for Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com