ADVERTISEMENT

രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ വൻ പ്രതിസന്ധി നേരിട്ടിരുന്ന ചില കമ്പനികൾ മുന്നേറുകയും മറ്റുചിലത് കൂടുതൽ താഴോട്ടു പോകുകയും ചെയ്തു. ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം എയർടെൽ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. 2020 ഡിസംബറിൽ തുടർച്ചയായ അഞ്ചാം മാസവും മാർക്കറ്റ് ലീഡർ റിലയൻസ് ജിയോ ഇൻഫോകോമിനേക്കാൾ കൂടുതൽ മൊബൈൽ ഉപയോക്താക്കളെ എയർടെൽ സ്വന്തമാക്കി. അതേസമയം, വോഡഫോൺ ഐഡിയ (വി) വിട്ടുപോകുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗവും സ്വന്തമാക്കുന്നത് എയർടെലാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

ഡിസംബറിൽ മുകേഷ് അംബാനിയുടെ ജിയോ 4.7 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോൾ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെൽ 40.5 ലക്ഷം വയർലെസ് വരിക്കാരെ നേടി മുന്നിട്ടുനിന്നു. അതേസമയം, വോഡഫോൺ ഐഡിയയ്ക്ക് 57 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശേഖരിച്ച കണക്കുകൾ പ്രകാരം മൊത്തം വരിക്കാരുടെ ലിസ്റ്റിൽ ജിയോ തന്നെയാണ് മുന്നിൽ.

 

ഡിസംബറിൽ എയർടെലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 33.87 കോടിയായി. ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്ക് 40.87 കോടി വരിക്കാരുണ്ട്. വോഡഫോൺ ഐഡിയയുടെ വരിക്കാർ 28.42 കോടിയായി കുറയുകയും ചെയ്തു. സജീവ വരിക്കാരുടെ എണ്ണത്തിലും എയർടെൽ തന്നെയാണ് മുന്നിൽ. മൊബൈൽ നെറ്റ്‌വർക്കിലെ സജീവ വരിക്കാരുടെ എണ്ണം കാണിക്കുന്ന, വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) കണക്കുകൾ പ്രകാരം എയർടെലിന്റേത് 97.1 ശതമാനവും വിയുടേത് 90.26 ശതമാനവും ജിയോയുടേത് 80.23 ശതമാനവുമാണ്.

 

മൊത്തം വരിക്കാരുടെ മാർക്കറ്റ് വിഹിതം നോക്കുമ്പോൾ എയർടെലിന് 29.36%, ജിയോയ്ക്ക് 35.43%, വോഡഫോൺ ഐഡിയ 24.64% എന്നിങ്ങനെയാണ്. 2020 ഡിസംബറിൽ ഇന്ത്യയുടെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 14.2 ലക്ഷം കുറഞ്ഞ് 115.3 കോടിയായി.

 

English Summary: Airtel adds more mobile users than Jio for 5th straight month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com