50,000 തൊഴിലവസരങ്ങൾ;ഏറ്റവും വലിയ ഐഫോൺ നിര്‍മാണ പ്ലാന്റ് ഈ സംസ്ഥാനത്ത്!

Mail This Article
അൻപതിനായിരത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ ഐഫോൺ നിർമാണ/അസംബ്ലിങ് പ്ലാന്റ് തമിഴ്‌നാട്ടിൽ നിർമിക്കാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഹൊസൂരിലാണ് പ്ലാന്റ് നിർമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ ഫാക്ടറിയിൽ ഇരുപതിലധികം അസംബ്ലി ലൈനുകൾ ഉണ്ടാകുമെന്നും രണ്ട് വർഷത്തിനുള്ളിൽ 50,000 തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വാർത്താ ഏജൻസികൾ ഉറവിടം വെളിപ്പെടുത്താതെ പറയുന്നത്.മാത്രമല്ല ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് മാത്രമായി 100 റീട്ടെയിൽ ഔട്ട്ലെറ്റുകൾ രാജ്യത്തുടനീളം അവതരിപ്പിക്കാനും ടാറ്റ പദ്ധതി ഇടുന്നുണ്ടത്രെ.

ചൈന കേന്ദ്രീകരിച്ച് ഇനടക്കുന്ന ഐഫോണ്‍ നിര്‍മാണം. മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമങ്ങൾ ആപ്പിൾ നടത്തിയതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു ആപ്പിൾ. ടാറ്റയാണ് ആപ്പിളിനൊപ്പം ഐഫോൺ നിർമാണത്തില്‍ സഹകരിക്കുന്നത്.
'രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ കമ്പനി ഐഫോണുകള്‍ നിര്‍മിച്ച് രാജ്യാന്തര. ആഭ്യന്തര വിപണികളിലിറക്കും. വിസ്‌ട്രോണ്‍ നിര്‍മാണശാല ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പിന് അഭിനന്ദനം നൽകുന്നതായും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പിഎല്‍ഐ (Production-Linked Incentive (PLI) Scheme) പദ്ധതിയെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു.
2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്. 2024 അവസാനത്തോടെ തമിഴ്‌നാട് ഐഫോൺ അസംബ്ലി പ്ലാന്റ് സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെവിടെയും നിർമാണം ആരംഭിക്കുന്നതിനു മുന്‍പ് ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്നു പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ പ്രവചിച്ചിരുന്നു. 2022ൽ ഇന്ത്യയിൽനിന്ന് 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്.
ഇന്ത്യയിൽ നിർമിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽ പ്പാദനത്തിന്റെ 25 ശതമാനമായി വർധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു, ഇത് നിലവിൽ 14 ശതമാനമാണ്.ഈ വർഷം ആദ്യം ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു.

ലോഞ്ച് ചെയ്ത ദിവസം മുതൽ ഇന്ത്യയിൽ അസംബിൾ ചെയ്ത iPhone 15, iPhone 15 Plus എന്നിവ വിൽക്കാൻ അമേരിക്കൻ ടെക്‌നോളജി ഭീമനെ ഇത് അനുവദിച്ചു. പഴയ മോഡലുകൾ രാജ്യത്തെ വിൽപ്പനയുടെ ഭൂരിഭാഗവും നയിക്കുന്നതിനാൽ ആപ്പിൾ ഐഫോൺ 13, 14, 14 പ്ലസ് മോഡലുകളും നിർമിച്ചു.
രാജ്യത്തെ ഐഫോൺ ഉൽപ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്‌സ്‌കോണുമായി മത്സരിക്കാൻ ടാറ്റ ഇന്ത്യയിൽ ഐഫോൺ 17 പൂർണ്ണമായും നിർമിക്കാനുള്ള ഉയർന്ന സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇന്ത്യയിൽ ഐഫോൺ വികസനം സംഭവിക്കുകയാണെങ്കിൽ, ഇത് ഉപയോക്താക്കൾക്ക് കുറച്ച് ആശ്വാസം നൽകും, നിലവിൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഏകദേശം 40% നികുതി (കസ്റ്റംസും ജിഎസ്ടിയും ഉൾപ്പെടെ) നൽകണം, ഇത് കുറഞ്ഞേക്കാം.