ADVERTISEMENT

ഗെയിം നിർമാതാക്കളായ എപിക് ഗെയിംസിൽ ഓഹരി നിക്ഷേപം നടത്തി ഡിസ്നി. 12,400 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. പ്രശസ്തമായ ഫോർട്ട് നൈറ്റ് ഗെയിം എപിക് ഗെയിംസിന്റേതാണ്. ഡിസ്നിയുടെ സ്റ്റാർ വാർസ്, മാർവൽ, അവതാർ ഗെയിം പദ്ധതികളുടെ ഭാഗമായാണ് സഹകരണം. ഫോർട്ട്നൈറ്റ് ഗെയിമിലും ഡിസ്നി കഥാപാത്രങ്ങളുടെ സാന്നിധ്യം ഉണ്ടാകും. ഡിസ്നിയുടെ തീം പാർക്കുകളിലെ വിവിധ പദ്ധതികളിലും എപിക് പങ്കാളിത്തം വരും. 

2016ൽ ഗെയിമിങ് രംഗത്തുനിന്നു ഡിസ്നി പിൻവാങ്ങിയിരുന്നു. പുതിയ ഓഹരി നിക്ഷേപത്തോടെ വൻ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

നെറ്റ്ഫ്ളിക്സ് പോലെയുള്ള കമ്പനികളും ഗെയിമിങ്ങ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകമെമ്പാടുമുള്ള 3 ബില്യൺ ഗെയിമർമാരെന്ന വലിയ സാധ്യതയാണ്  പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നത്. 

പ്രധാനപ്പെട്ട വിവരങ്ങൾ

∙എപിക് ഗെയിമിനും ഡിസ്‌നിക്കും വർഷങ്ങളായി നിരവധി സംയോജിത നിർമാണങ്ങള്‍ ഉണ്ടായിരുന്നു, എന്നാൽ പുതിയ പങ്കാളിത്തത്തിന്റെ പ്രഖ്യാപനത്തോടെ ഒരു പ്രധാന നീക്കം നടത്തിയിരിക്കുകയാണ്.

∙നിരവധി ഡിസ്‌നി ഗെയിമുകളും ഫിലിമുകളും സൃഷ്‌ടിക്കാൻ ഇതിനകം ഉപയോഗിച്ചിരിക്കുന്ന എപിക്കിന്റെ അൺറിയൽ എഞ്ചിനിലായിരിക്കും ഇനിയും ഗെയിമുകൾ പ്രവർത്തിക്കുക.

ഡിസ്‌നി കഥാപാത്രങ്ങൾ ഫോർട്ട്‌നൈറ്റിൽ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

മാർവൽ: അയൺ മാൻ, തോർ, ബ്ലാക്ക് വിഡോ തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്യാവുന്ന സ്‌കിന്നുകൾ ലഭ്യമാണ്, ഫോർട്ട്‌നൈറ്റ് ലോകത്തേക്ക് മാർവൽ നായകന്മാരെയും വില്ലന്മാരെയും അവതരിപ്പിച്ചിട്ടുണ്ട്.

walt-disney

സ്റ്റാർ വാർസ്: സ്റ്റാർ വാർസ്-തീം ഇവൻ്റുകളും സ്‌കിന്നുകളും ഫീച്ചർ ചെയ്തിട്ടുണ്ട്, ഇത് കളിക്കാരെ ഡാർത്ത് വാഡറായി അല്ലെങ്കിൽ ലൈറ്റ്‌സേബറുകളായി പോരാടാൻ അനുവദിക്കുന്നു.

പിക്സാർ: ടോയ് സ്റ്റോറി കഥാപാത്രങ്ങളും ഫോർട്ട്‌നൈറ്റിൽ പ്രത്യക്ഷപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com