ADVERTISEMENT

ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായി അവാമി ലീഗ് പാർട്ടിയുടെ ഷെയ്ഖ് ഹസീന തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തി. ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഹസീനയുടെ അഞ്ചാമത്തെ വരവാണിത്. ഇതോടെ ബംഗ്ലദേശ് സ്വതന്ത്രമായ ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിന്റെ റെക്കോർഡും ഹസീനയ്ക്കു സ്വന്തമാകും. ഗോപാൽഗഞ്ച്–3 മണ്ഡലത്തിൽ നിന്ന് തുടർച്ചയായ എട്ടാം വിജയമാണ് ഹസീന സ്വന്തമാക്കിയത്. 300 അംഗ ബംഗ്ലദേശ് പാർലമെന്റിൽ 222 സീറ്റ് നേടിയാണ് അവാമി ലീഗ് സഖ്യം അധികാരം നിലനിർത്തിയത്. ജനുവരി 7നു നടന്ന പൊതുതിരഞ്ഞെടുപ്പ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.11 സീറ്റുള്ള ജതിയ പാർട്ടിയാണ് രണ്ടാമത്തെ വലിയകക്ഷി. 62 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. 1996 ലെ തിരഞ്ഞെടുപ്പിലെ 26.5% പോളിങ്ങിനു ശേഷം ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്.

English Summary:

Bangladesh Sheikh Haseena Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com