ജ്ഞാനപീഠ പുരസ്കാര നിറവിൽ ഗുൽസാറും സ്വാമി രാംഭദ്രാചാര്യയും
Mail This Article
രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന് വിഖ്യാത ഉറുദു–ഹിന്ദി കവിയും ബോളിവുഡ് ഗാനരചയിതാവും ഓസ്കർ ജേതാവുമായ ഗുൽസാർ, സംസ്കൃത പണ്ഡിതനും എഴുത്തുകാരനും ആത്മീയാചാര്യനുമായ സ്വാമി രാംഭദ്രാചാര്യ എന്നിവർ അർഹരായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും വാഗ്ദേവി ശിൽപവും ഉൾപ്പെട്ടതാണു പുരസ്കാരം. സംവിധായകൻ, തിരക്കഥാകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായ ഗുൽസാർ അറുനൂറിലേറെ ഹിന്ദി സിനിമാ ഗാനങ്ങളുടെ രചയിതാവാണ്. 2009 ൽ ഓസ്കർ നേടിയ സ്‌ലംഡോഗ് മില്യനെയർ സിനിമയിലെ ‘ജയ് ഹോ’ ഗാനത്തിന്റെ രചയിതാവാണ്. മധ്യപ്രദേശിലെ ചിത്രകൂടിൽ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ രണ്ടു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തി നഷ്ടപ്പെട്ട യാളാണ്. 22 ഭാഷകളിൽ സംസാരിക്കാൻ കഴിവു നേടിയ അദ്ദേഹം 240 പുസ്തകങ്ങളുടെ രചയിതാവാണ്. ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണു പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നത്.