ചന്ദ്രനെ തൊട്ട് ‘ഒഡീസിയസ്’, ചരിത്രമെഴുതി ആദ്യ സ്വകാര്യ ലാൻഡർ
Mail This Article
ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായി ‘ഒഡീസിയസ്’ ചരിത്രം കുറിച്ചു. യുഎസ് കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ ദൗത്യം ഫെബ്രുവരി 23 നാണ് ചന്ദ്രനിൽ ദക്ഷിണധ്രുവത്തിനു സമീപമിറങ്ങിയത്. 1972ലെ അപ്പോളോ 17നു ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ യുഎസ് ദൗത്യമാണ് ഒഡീസിയസ്. ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റിൽ ഫെബ്രുവരി 15നാണ് ഇൻട്യൂട്ടീവ് ഒഡീസിയസ് ലാൻഡർ വിക്ഷേപിച്ചത്. സൗരോർജ പാനലുകൾ പ്രവർത്തി പ്പിക്കാനാകുന്ന ഈ ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, അന്തരീക്ഷം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഒഡീസിയസിന്റെ ലക്ഷ്യം. 2026 ലെ നാസയുടെ ആർട്ടിമിസ് ചന്ദ്രയാത്രാ പദ്ധതിക്കുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രം ഈ ദൗത്യത്തിൽ 6 പേലോഡുകളുണ്ട്. ലാൻഡറിനു നിയന്ത്രണകേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതുൾപ്പെടെയുള്ള ലാൻഡിങ് പ്രശ്നങ്ങളോടെയാണു ‘ഒഡീസിയസ്’ ചന്ദ്രനിൽ പ്രവേശിച്ചത്.