ADVERTISEMENT

തനിക്ക് സംഭവിച്ച ഗർഭച്ഛിദ്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മേഗൻ മാർക്കിൾ. കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതെന്നും മേഗൻ പറയുന്നു. ന്യൂയോർക്ക് ടൈംസില്‍ നഷ്ടങ്ങളെ കുറിച്ച് തുറന്നെഴുതിയ കുറിപ്പിലാണ് മേഗൻ ഇക്കാര്യം വ്യക്തമാക്കിയത്. 

നഷ്ടത്തെ കുറിച്ച് മേഗൻ പറയുന്നത് ഇങ്ങനെ: ‘എന്റെ ആദ്യത്തെ കുഞ്ഞിനെ നെഞ്ചോടു ചേർത്തിരിക്കുമ്പോൾ തന്നെ രണ്ടാമത്ത കുഞ്ഞിനെ നഷ്ടമാകുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത വേദനയാണ് അത്. ആശുപത്രിയിൽ കിടക്കുമ്പോൾ ഹൃദയം തകർന്നു നിൽക്കുന്ന ഭർത്താവിനെയാണ്  കണ്ടത്. അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ വേദനയ്ക്കിടയിലാണ് ഞ​ങ്ങളറിഞ്ഞത് നുറ് സ്ത്രീകളിൽ 10 മുതൽ 20 ആളുകൾ ഇത്തരത്തിൽ ഗർഭച്ഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. എന്നല്‍ ഈ വിഷയം സമൂഹം തുറന്ന് സംസാരിക്കാൻ തയാറല്ല.’

2019ലാണ് മേഗനും ഹാരിക്കും ആദ്യ കുഞ്ഞ് ആർച്ചി പിറന്നത്.  തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ മേഗനെ നിരവധി പേർ പിന്തുണച്ചു. ഹാരിയും മേഗനും ആർച്ചിയും ചേർന്ന ഈ കുഞ്ഞുകുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ഒപ്പം തന്നെ തങ്ങൾക്കുണ്ടായ അനുഭവങ്ങളും പലരും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com