ADVERTISEMENT

ട്രാൻസ് ദമ്പതികളായ സിയയുടെയും സഹദും കേരളത്തിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസിയിലൂടെ വാർത്തകളിൽ ഇടംനേടിയിരുന്നു. പെണ്ണുടലിൽ നിന്നു ആണായി മാറിയെങ്കിലും പ്രിയപ്പെട്ടവളുടെ ആഗ്രഹപ്രകാരം ഗർഭം ധരിക്കാൻ സഹദ് തയാറാകുകയായിരുന്നു. പുരുഷശരീരത്തിലേക്കു മാറുന്നതിനായി മാറിടം നീക്കം ചെയ്തുള്ള ശസ്ത്രക്രിയവരെ നടത്തി. പക്ഷേ, ഗർഭപാത്രം നീക്കിയിരുന്നില്ല. തുടർന്നാണ് വിപ്ലവകരമായ തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ഇപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ തന്റെ ചെറുമകൾ കൂടിയായ സിയയെക്കുറിച്ചും അവളുടെ പ്രിയപ്പെട്ടവനെക്കുറിച്ചും ഹൃദ്യമായി കുറിക്കുകയാണ് രാഗരഞ്ജിനി. ഒറ്റപ്പെട്ടും കഷ്ടപ്പെട്ടും ജീവിച്ച സിയ–സഹദ് ജോഡിയുടെ ജീവിതത്തിലേക്കു ദൈവ നിയോഗം പോലെ എത്തുന്ന നിധിയാണ് ആ കുഞ്ഞെന്ന് രാഗ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

 

കുറിപ്പ് വായിക്കാം:

 

ആദ്യം ഒറ്റപ്പെട്ട ജീവിച്ചു, പിന്നെ കൂടെയുള്ളവരെ കണ്ടെത്തി. ഈ ജീവിതം തിരഞ്ഞെടുക്കാൻ വേണ്ടി നാടു വിട്ട് അന്യദേശത്തേക്ക് പോകേണ്ടി വന്നു. മനസ്സ് പോലെ ശരീരം മാറ്റിയെടുത്തിട്ട്, സ്വന്തം നാട്ടിലേക്ക്. ഇനി ജീവിക്കുകയാണെങ്കിലും, മരിക്കുകയാണെങ്കിലും സ്വന്തം നാട്ടിൽ തന്നെ. ദൈവനിയോഗം പോലെ, കൊച്ചി മെട്രോയിൽ ജോലി ലഭിച്ചു. അവിടെവെച്ച്, കൂടെ ജോലി ചെയ്ത ഒരു കുട്ടി ( എന്റെ സുൽഫി )അമ്മ എന്ന് വിളിച്ചു. എനിക്ക് അമ്മ മക്കൾ ബന്ധത്തോടൊന്നും താത്പര്യമില്ലായിരുന്നു (കേരളത്തിൽ).

 

കാരണം അതിനെപ്പറ്റി അറിയാത്ത ആൾക്കാരായിരുന്നു കൂടുതലും. മകള്‍ ജെൽസയുടെ കൂടെ ജോലി ചെയ്യുന്ന നാട്ടുകാരിയായ Arpitha P Nair കുട്ടി, എന്നെ മമ്മി എന്ന് വിളിക്കുമായിരുന്നു. ആ കുട്ടിയുടെ അടക്കവും ഒതുക്കവും, ആ സുന്ദരിക്കുട്ടിയെ മകൾ ആക്കണമെന്നൊരു ആശ. തുറന്നു പറഞ്ഞപ്പോൾ മോൾക്ക് അതിലേറെ സന്തോഷം. അവിടെ നിന്ന് ഒരു കുടുംബം ആരംഭിക്കായിരുന്നു.

 

ഒരുപാട് മക്കളുടെ അമ്മയായി, മക്കളുടെ മക്കൾ,അങ്ങനെ വലിയൊരു കുടുംബം. ഇത്രയും പേരെക്കൂടി ഒന്നിച്ചു പോവുക എന്ന് പറഞ്ഞാൽ തന്നെ വലിയൊരു ഉത്തരവാദിത്വമാണ്. ഇപ്പോഴിതാ കുടുംബത്തിൽ തന്നെ എന്റെ Deepa Rani Sivankutty മകൾ അമ്മ ആകുന്നു. അങ്ങനെ ആ ഒരു കുടുംബത്തിൽ ഒരു കുഞ്ഞു പിറകുകയാണ്.

 

English Summary: Raga Ranjini About Zaiya Zahad Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com