ADVERTISEMENT

‘വീട്ടമ്മ’യ്ക്കു സമൂഹം ഒരുക്കിയ ചട്ടക്കൂടിനുള്ളിൽ കഴിഞ്ഞ ഉത്തമ കുടുംബിനിയായിരുന്നു കോഴിക്കോട്ടുകാരി ധനുജ ബ്രിജേഷ്. എംകോം ബിരുദധാരി. മകനുണ്ടായതോടെ ജോലിവിട്ട് വീടിനുള്ളിൽ ഒതുങ്ങി. ഭർത്താവ് ബ്രിജേഷിന്റെ ബിസിനസിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലായിരുന്നു.

5 വർഷം മുൻപായിരുന്നു ഹൃദയാഘാതം വന്നു ബ്രിജേഷിന്റെ മരണം. മകന് 6 വയസ്സ് മാത്രം. ബ്രിജേഷ് കെട്ടിപ്പടുത്ത ‘ഭാരതി എന്റർപ്രൈസസ്’ എന്ന പരസ്യഹോർഡിങ്ങുകളുടെ കമ്പനിയുടെ സാരഥ്യം ധനുജ ഏറ്റെടുത്തു. ഇന്ന് വർഷം 5 കോടി വിറ്റുവരവുള്ള, കേരളത്തിലെ ഏറ്റവും വലിയ പരസ്യ ഹോർഡിങ് കമ്പനികളിലൊന്നാണു ഭാരതി.

‘താങ്ങാനാളുണ്ടെങ്കിലല്ലേ തളർച്ച തോന്നൂ’ എന്നു ധനുജ പറയും. ബ്രിജേഷിന്റെ പ്രയത്നം പാഴായിപ്പോകരുത്, ജീവനക്കാർ വഴിയാധാരമാകരുത് – ഇവയാണു ബിസിനസ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പുരുഷമേധാവിത്വമുള്ള മേഖലയാണെങ്കിലും, ജീവനക്കാരോടു ചോദിച്ച് ഓരൊന്നും പഠിച്ചെടുത്തു. തിരക്കിനിടയിലും മകൻ അദ്വൈതിന്റെ കാര്യങ്ങളെല്ലാം നോക്കും. ബിസിനസ് യാത്രകളിലെല്ലാം മകനെയും കൂട്ടും ഈ അമ്മ. ഡ്രൈവിങ് അറിയാതിരുന്ന ധനുജയ്ക്കിപ്പോൾ സ്വന്തമായുള്ളത് ബിഎംഡബ്ല്യു ജിടി 630, ഇന്നോവ, ഇഗ്‌നിസ് കാറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com