ADVERTISEMENT

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ ഭർത്താവിന്റെ കൊലക്കത്തിക്ക് ഭാര്യ ഇരയായ ഞെട്ടിക്കുന്ന വാർത്തയാണ് യുപിയിൽ നിന്നും പുറത്തു വരുന്നത്. ഉത്തര്‍പ്രദേശിലെ ബാണ്ഡജില്ലയിലാണ് സംഭവം. കയ്യിൽ ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായാണ് 35 കാരനായ കിന്നർ യാദവ് പൊലീസ് സ്റ്റേഷനിൽ  കീഴടങ്ങിയത്. ‌

ബബേരു എന്ന പ്രദേശത്താണ് ഭീകരസംഭവം. കിന്നർ യാദവിന് ഭാര്യ വിമലയെ സംശയമായിരുന്നു. അയൽക്കാരനായ രവിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നതായും കിന്നർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അയൽവാസികൾ വ്യക്തമാക്കി. സംഭവത്തെ ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും തര്‍ക്കം നടന്നിരുന്നു. 

ഇന്നലെ രാവിലെ രവിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കിന്നർ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട വിമല ഓടിയെത്തി രവിയെ രക്ഷിക്കാൻ  ശ്രമിച്ചു. തുടർന്ന് കിനർ വിമലയെ വെട്ടി. അവിടെ നിന്നും അയൽവാസിയുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിമലയെ പിന്‍തുടർന്ന കിന്നർ ഭാര്യയുടെ ശിരസ് ഛേദിച്ചു. തുടർന്ന് ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായി ഒരു കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങി. അറുത്തെടുത്ത തലയുമായി സ്റ്റേഷനിലേക്ക് കയറിയ പ്രതിയെ കണ്ട് പൊലീസുകാർ ഞെട്ടി. ഉടൻ തന്നെ കിന്നറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു  ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

English Summary: Jhansi: Man beheads wife, carries severed head to police station to Surrender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com