ADVERTISEMENT

സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള മരണങ്ങൾ തുടർക്കഥയാകുന്നതാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് തെലങ്കാനയിൽ നിന്നും പുറത്തു വരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരപീഡനത്തെ തുടർന്ന് 31വയസ്സുള്ള യുവതി രണ്ടു കുട്ടികളുമായി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തെലങ്കാന രാമഗുണ്ടം റെയിൽവെ സ്റ്റേഷനു സമീപത്താണ് സംഭവം. 

ജാനകി അരുണ എന്നു പേരായ സ്ത്രീയും ഇവരുടെ രണ്ടു വയസ്സുള്ള മകള്‍ സാത്വികയും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. യുവതിയുടെ അപകടത്തിൽ പരുക്കേറ്റ 5 വയസ്സുള്ള മകന്റെ നില ഗുരുതരമായി തുടരുകയാണ്. ആറ് വർഷമായി ഭർത്താവ് പ്രവീണിനൊപ്പം ഗോദാവരി ഖനിയിലെ കോളനിയിലാണ് ഇവരുടെ താമസം. 

മുൻപ് ജിം നടത്തിപ്പുകാരനായിരുന്നു പ്രവീൺ. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ജിം പ്രവർത്തിക്കുന്നില്ല. തുടർന്ന് ബാക്കിയുള്ള സ്ത്രീധനം ചോദിച്ച് ഇയാൾ ഭാര്യയായ അരുണയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. അരുണയുടെ പിതാവ് ഒറുഗണ്ടി വെങ്കട രമണയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രവീണിനെതിരെ പൊലീസ് കേസെടുത്തു. 

English Summary: Woman Two Kids Jump In Front Of Train In Telengana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com