കാമുകനുമായുള്ള ബന്ധം അറിഞ്ഞു; യുവതി ഭർതൃമാതാവിനെ കഴുത്ത് ഞെരിച്ചു കൊന്നു
Mail This Article
കാമുകന്റെ സഹായത്തോടെ യുവതി ഭർതൃമാതാവിനെ കൊലപ്പെടുത്തി. ചണ്ഡിഗഢിലാണ് സംഭവം. സംഭവത്തിൽ യുവതിയെയും കാമുകനെയും അംബാല പൊലീസ് അറസ്റ്റ്ചെയ്തു.
സെക്ടർ 45 ൽ താമസിക്കുന്ന സുഷമ ചൗഹാനെ(55) യാണ് അംബാല സെൻട്രൽ ജയിലിനു പിന്നിലെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചണ്ഡിഗഡിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സുഷമയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. മരിച്ച സ്ത്രീയുടെ മൂത്തമകൻ അമിതിന്റെ ഭാര്യയായ രജനിയാണ് കൊല നടത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. റോപ്പറിലെ ടാക്സി ഡ്രൈവറായ സ്വരൻസിങ്ങാണ് കേസിലെ മറ്റൊരു പ്രതി. കാമുകനായ സ്വരൻസിങ്ങിന്റെ സഹായത്തോടെയാണ് യുവതി കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് ഹമീദ് അക്തർ പറയുന്നത് ഇങ്ങനെ:‘സ്വരൻ സിങ്ങുമായി രജനിക്കുള്ള അടുപ്പം ഭർതൃമാതാവ് അറിഞ്ഞു. ഇതേ കുറിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കാമുകന്റെ സഹായത്തോടെ യുവതി ഭർതൃമാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയും മൃതദേഹം റെയില്‍വെ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്തു.’ ബുധനാഴ്ചയാണ് സുഷമയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.