ADVERTISEMENT

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ പലർക്കും അരോചകമാണ്. മിക്ക ഹോട്ടലുകളിലും ഈ കാത്തിരിപ്പിന്റെ ദൈർഘ്യം ചിലപ്പോൾ അരമണിക്കൂർ വരെ നീണ്ടുപോകും. വിശന്നുവലഞ്ഞ് എത്തുന്നവരെ ഇത് അക്ഷമരാക്കുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ ഒരു കാപ്പി ഓർഡർ ചെയ്ത് അൽപം വൈകിയപ്പോൾ ഹോട്ടൽ തന്നെ അലങ്കോലമാക്കിയിരിക്കുകയാണ് ഒരു സ്ത്രീ. യുഎസിലാണ് സംഭവം. ‌

ഒരു കാപ്പി ഓർഡർ ചെയ്ത് ദീർഘനേരം കാത്തിരിക്കേണ്ടി വന്നതാണ് സ്ത്രീയെ പ്രകോപിതയാക്കിയത്. തുടർന്ന് മേശയിൽ ഇരുന്നിരുന്ന ട്രേകളും മറ്റും യുവതി താഴെയിട്ടു. മക്ഡോണാൾഡ് സെന്ററിലായിരന്നു സംഭവമുണ്ടായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുകയാണ്. 

സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീ ഡയബറ്റിക് രോഗിയാണെന്നു വ്യക്തമായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ പൊലീസിനോട് പറഞ്ഞു. മക്ഡോണാൾഡിൽ എത്തിയ  മറ്റൊരാൾ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ പങ്കുവച്ച വ്യക്തി സ്ത്രീയെ കുറ്റക്കാരിയാക്കുന്ന രീതിയിലുള്ള കുറിപ്പും പങ്കുവച്ചു. പിന്നീടാണ് ഇവർ അസുഖബാധിതയാണെന്ന് മനസ്സിലായത്

English Summary: Woman Trashes McDonald's Outlet Because Her "Coffee Took Too Long". 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com