ADVERTISEMENT

ജീവിതത്തിൽ നേരിട്ട അതിക്രമങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും സ്ത്രീകൾ തുറന്നു പറയാറുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ക്രൂരപീഡനങ്ങൾ  പലർക്കും വലിയ ട്രോമയായിരിക്കും. അത്തരത്തിൽ അച്ഛനിൽ നിന്ന് തനിക്കു നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു പെൺകുട്ടി. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പെൺകുട്ടി തന്റെ അനുഭവം വിശദീകരിച്ചത്. 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണ് ആദ്യമായി ഇത് അനുഭവപ്പെടുന്നത്. എല്ലാ രാത്രിയും ഒരു കൈ എന്റെ കാലുകൾക്കിടയിലൂടെയും മാറിടത്തിലൂടെയും ചലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. പിറ്റേന്ന് രാവിലെ എനിക്ക് സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടു. ശരിയായ രീതിയിലല്ലാതെ എന്തോ സംഭവിച്ചിതായി എനിക്കു തോന്നി. പക്ഷേ, ഭയം കാരണം ആരോടും ഞാൻ ഇക്കാര്യം പറഞ്ഞില്ല. സംരക്ഷണം നൽകേണ്ട അച്ഛൻ തന്നെ എന്നെ ചൂഷണം ചെയ്യുന്നു എന്ന് ‌അമ്മയോടും സഹോദരൻമാരോടും എങ്ങനെയാണ് എനിക്ക് പറയാൻ കഴിയുക? അവരോട് ഇക്കാര്യം തുറന്നു പറഞ്ഞാൽ എന്റെ കുടുംബം തകരുമെന്ന് ഞാൻ കരുതി. മുറിയിൽ അയാളുടെ സാന്നിധ്യം എന്നെ ഭയപ്പെടുത്തി. ഉറങ്ങാൻ എനിക്കു ഭയമായിരുന്നു. ഒന്നും സംഭവിക്കാത്തതു പോലെ അയാൾ എല്ലാ ദിവസവും എന്റെ  മുറിയിൽ വരും. ഞാനിത് എല്ലാവരോടുംം പറയുമെന്ന് ഒരു ദിവസം അയാളോട് പറഞ്ഞു. അപ്പോൾ എന്റെ കണ്ണുകളിലേക്ക് ക്രൂരമായി നോക്കി, നീ എന്താണ് പറയുക എന്ന് അയാൾ എന്നോട് തിരിച്ചു ചോദിച്ചു. 

അമ്മയെ ഓർത്ത് ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ, രാത്രികളിൽ ഞാൻ ഉറക്കെ നിലവിളിച്ചു. എന്തിനാണ് അയാൾ പുലർച്ചെ നാലുമണി നേരത്തോട് അടുക്കുമ്പോൾ എന്റെ മുറിയിലേക്ക് വരുന്നതെന്ന് ആരും അയാളോട് ചോദിച്ചില്ല. എന്തിനാണ് രാത്രിയിൽ ഒരു പ്രേതത്തെ പോലെ വീട്ടിനുള്ളിൽ കറങ്ങി നടക്കുന്നതെന്ന് ആരും ചോദിച്ചില്ല. കറങ്ങി നടക്കുന്ന ഈ പ്രേതം എന്റെ ദുഃസ്വപ്നമാണെന്ന് അവർ മനസ്സിലാക്കിയില്ല. എന്റെ കരച്ചിൽ മറ്റുള്ളവർ കേൾക്കാതിരിക്കാൻ തുണികൊണ്ട് വായ മൂടിവച്ചു. വീട്ടിലെ വഴക്കാളിയായ പെൺകുട്ടിയായി ഞാൻ മാറി. എനിക്ക് അച്ഛനോട് ദേഷ്യമാണെന്ന് എല്ലാവരും കരുതി. എന്നാൽ അതിനു കാരണം എന്താണെന്നു മാത്രം ആർക്കും മനസ്സിലായില്ല. അച്ഛൻ എന്താണ് എന്നോടു ചെയ്യുന്നതെന്ന് അമ്മയ്ക്ക് അറിയില്ല എന്ന് ഒരിക്കൽ ഞാൻ അമ്മയോടു പറഞ്ഞു. എന്നോട് ശാന്തമാകാനാണ് അമ്മ ആവശ്യപ്പെട്ടത്. 

പ്ലസ്ടു കഴിഞ്ഞപ്പോൾ ഈ പീഡനത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഞാൻ ബെംഗലൂരുവിലേക്ക് പോയി. 11 വർഷത്തിനു ശേഷം ആദ്യമായി സമാധാനത്തോടെ ഞാൻ ഉറങ്ങുന്നത് അന്ന് ആ ഹോസ്റ്റലിൽ എത്തിയപ്പോഴാണ്. സമ്മതമില്ലാതെ ഒരാൾ എന്റെ ശരീരത്തിൽ തൊടുന്നു എന്ന ഭയമില്ലാതെ ആ രാത്രി  ആശ്വാസത്തോടെ ഉറങ്ങി. പിന്നീട് ഞാൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ഒരു ജോലി നേടുകയും ചെയ്തു. കോളജിൽ  എനിക്ക് ഒരു പ്രണയം ഉണ്ടായി. എന്റെ മുൻകാല അനുഭവങ്ങൾ ഞാൻ കാമുകനോട് തുറന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ അവൻ എന്നെ വിട്ടു പോയി. അത് എന്നെ കൂടുതൽ വേദനിപ്പിച്ചു. അപൂർവമായി മാത്രമാണ് ഞാൻ വീട്ടിൽ പോയിരുന്നത്. ആ സമയത്തും അയാൾ എന്നെ വെറുതെവിട്ടില്ല. എന്നാൽ ഏതാനുംമാസങ്ങൾക്കു ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. 

അച്ഛന് കൂടുതൽ ബഹുമാനം നൽകണമെന്ന് അമ്മ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. അതുകേട്ടതോടെ ഞാൻ പൊട്ടിത്തെറിച്ചു. മുൻപ് അയാൾ എന്നോട് ചെയ്ത കാര്യങ്ങളെല്ലാം അവരോട് തുറന്നു പറഞ്ഞു. അമ്മ ആകെ തകർന്നുപോയി. എന്റെ സഹോദരന്മാരും ഞെട്ടി. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ പറഞ്ഞില്ല എന്ന് അവർ എന്നോട് ചോദിച്ചു. എന്റെ സഹോദരന്മാർ അയാളോട് ഇക്കാര്യം ചോദിച്ചു. അയാൾ കുറ്റസമ്മതം നടത്തി. അവളുടെ അമ്മയെ പോലെ തന്നെയാണ് അവളെ കണ്ടതെന്ന് അയാൾ പറഞ്ഞു. 

എനിക്കത് മതിയായിരുന്നു. അന്ന് ഞാൻ ഉറക്കെ നിലവിളിച്ചു. അതിനു ശേഷം ഞാൻ ഒരിക്കലും വീട്ടിൽ പോയില്ല. അമ്മ എന്നെ വിളിച്ച് നിരന്തരം കരഞ്ഞു. എല്ലാത്തിനും കാരണം അയാൾ മാത്രമാണ്. എന്റെ ആത്മവിശ്വാസവും സമാധാനവും എല്ലാം നശിപ്പിച്ചത് അയാളാണ്. പക്ഷേ, ഇനി എനിക്ക് അയാളെ ഭയമില്ല. എല്ലാവരും എല്ലാകാര്യങ്ങളും മനസ്സിലാക്കി.’ - പെൺകുട്ടി പറയുന്നു.

English Summary: Girl Reveals Her Father is Rapist

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com