ADVERTISEMENT

മാസത്തിൽ മൂന്നു തവണ താൻ മരിക്കുകയയും പിന്നീട് ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്യുമെന്ന വിചിത്രവാദവുമായി എത്തുകയാണ് ഒരു 57കാരിയായ ബെർളി ഗിൽമോർ. മരണശേഷമുള്ള സമയത്ത് നിരവധി പ്രമുഖരെ കാണാറുണ്ടെന്നും ബെർളി പറഞ്ഞു.

അണ്ഡം ശീതീകരിച്ച ദിവസങ്ങളിൽ കഠിനവേദനയായിരുന്നു

മാസത്തിൽ മൂന്നു തവണയാണ് തനിക്ക് ഇത്തരത്തിലുള്ള വിചിത്രാനുഭവം ഉണ്ടാകുന്നതെന്നാണ് ഇവർ പറയുന്നത്. പലതവണ മരണാനന്തര ജീവിതത്തിലൂടെ കടന്നുപോയപ്പോൾ ദൈവത്തെയും വാൾട്ട് ഡിസ്നിയെയും കണ്ടതായും ഇവർ വെളിപ്പെടുത്തി. 1980 -കളിലാണ് ഇത്തരത്തിൽ ആദ്യമായി ദൈവത്തെ കാണുന്നത്. അതിനുശേഷം പലതവണ കണ്ടു. തുടർച്ചയായ ഈ കൂടിക്കാഴ്ചകളിലൂടെ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ സാധിച്ചെന്നും ബെവെർലി പറയുന്നു. 

20 -ാം വയസ്സിൽ ബെവർലി ഗിൽമോറിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. പലപ്പോഴും കോമയിലേക്കു പോകുന്ന ഒരു ശാരീരികാവസ്ഥ തനിക്കുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തിയിരുന്നതായും ഗില്‍മോർ പറയുന്നു. ‘ഇത്തരത്തിൽ ശക്തമായ മയക്കത്തിലേക്കു നീങ്ങുമ്പോൾ ഹൃദയമിടിപ്പ് നിലയ്ക്കുന്നതായും ശരീരം തളരുന്നതായും അനുഭവപ്പെടാറുണ്ട്. വലിയ ഒരു കെട്ടിടത്തിനു സമീപത്തു വച്ചാണ് വാൾട്ട് ഡിസ്നിയെ കണ്ടുമുട്ടിയത്. ആ സമയം അദ്ദേഹം കഥകളെല്ലാം കാണിച്ചു തന്നു. അതിലൊരു കഥാപാത്രമായി ഞാനും മാറി. എന്റെ മരിച്ചു പോയ മാതാപിതാക്കളെയും  കണ്ടു.’– ഗിൽമോർ പറഞ്ഞു. അതേസമയം ഇവർ കടന്നുപോകുന്ന ശാരീരിക അവസ്ഥയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ കോമ സയൻസ് ഗ്രൂപ്പിലെ ഗവേഷകർ ഗിൽമോറുമായി ചേർന്ന് ഒരു പഠനത്തിലാണ്. 

English Summary:  Woman Claims She Dies 3 Times A Month In Out-Of-Body Experiences

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com