ADVERTISEMENT

ഒക്ടോബർ 11. ഇന്ന് രാജ്യാന്തര ബാലികാ ദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.  

2012ലാണ് ആദ്യമായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രാജ്യാന്തര ബാലിക ദിനം ആചരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസം, പോഷകാഹാരം, അവകാശങ്ങൾ, തൊഴിൽ, തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനും ഈ ദിനം സഹായിക്കുന്നു

വർഷങ്ങള്‍ക്കിപ്പുറവും പെൺകുട്ടികൾ സമൂഹത്തിൽ സുരക്ഷിതരാണോ എന്ന ചോദ്യത്തിനു മറുപടികളില്ല. ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസും, മാലിന്യക്കൂമ്പാരത്തിനിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്ത അഞ്ച് വയസ്സുകാരിയുടെ വാർത്തകളും മലയാളികൾ അത്ര പെട്ടെന്നു മറക്കാൻ സാധ്യതയില്ല.

സ്വന്തം വീടുകളിൽപോലും കുട്ടികൾ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഈ കാലത്ത് ഒരോരുത്തരും കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യവശ്യമാണ്. 

അന്ധവിശ്വാസവും, ദുരാചാരങ്ങളും 2023ലും തുടരുമ്പോൾ കുട്ടികളിൽ വിദ്യഭ്യാസമെത്തിക്കുക എന്നതും, സ്വന്തം അവകാശങ്ങളെപ്പറ്റി അവർ അറിഞ്ഞിരിക്കുകയെന്നതും അനിവാര്യമായിരിക്കുന്നു. പെൺകുട്ടികൾക്കു വേണ്ടി പോരാടിയ മുഖങ്ങളെ ഓർക്കുന്ന കൂട്ടത്തിൽ പൊലിഞ്ഞു പോയ പെൺമക്കളുടെ മുഖത്തെ എങ്ങനെയാണ് ഇന്ന് ഓർക്കാതിരിക്കുക? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com