ADVERTISEMENT

സ്വന്തം നിലയും വിലയും മറന്ന് ഒരു ടെലിവിഷൻ പരിപാടിക്കിടയിൽ പെരുമാറിയതിന്റെ പേരിൽ വിമർശിക്കപ്പെടുകയാണ് ടെലിവിഷൻ അവതാരകയും മാധ്യമ പ്രവർത്തകയുമായ ഷെഫാലി ബാഗ. ബിഗ്ബോസ് എന്ന പരിപാടിക്കിടെ സഹമൽസരാർഥികളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇവർ വിമർശിക്കപ്പെടുന്നത്. വിഷയം ബോളിവുഡ് താരം സരീൻഖാൻ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ചുള്ള വാർത്തകൾ നിറയുകയാണിപ്പോൾ.

സഹമൽസരാർഥിയായ റഷാമി ദേശായിയുടെ ശരീരത്തെ പരിഹസിക്കുകയും മറ്റൊരു മൽസരാർഥിയായ ആർതി സിങ്ങിന്റെ തകർന്ന പ്രണയത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തതോടെയാണ് ഷെഫാലി വിമർശിക്കപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് ബോളിവുഡ് താരം സരീൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ :- 

'' നാണക്കേട്, ബുദ്ധിമതിയായ ഒരു സ്ത്രീയാണ് ഇങ്ങനെ പെരുമാറിയതെന്നോർത്ത് ഖേദിക്കുന്നു. അവർ ഒരു മാധ്യമപ്രവർത്തകയാണ്. ഇങ്ങനെയാണോ അവർ സ്ത്രീകളോട് പെരുമാറുന്നത്?. അവർ റഷാമി ദേശായിയുടെ ശരീരത്തെ അപമാനിക്കുക മാത്രമല്ല ചെയ്തത്. മറിച്ച് ആർതി സിങ്ങിന്റെ സ്വാകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ മടി കാണിച്ചുമില്ല''.

തന്റെ ടാസ്ക് ആവശ്യപ്പെട്ട കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്നു വാദിച്ച സെഫാലി വെർച്വൽ ലോകത്തുയർന്ന വിമർശനങ്ങളുടെ പേരിൽ പിന്നീട് മാപ്പു ചോദിച്ചിരുന്നു. സെഫാലി ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞുവെന്നും സെലിബ്രിറ്റികൾക്ക് എത്രത്തോളം താഴാമെന്ന് കാണികൾക്ക് മനസ്സിലാക്കിത്തരുകയാണ് ഈ ടാസ്ക്കിന്റെ ഉദ്ദേശമെന്ന് അവർക്കിനിയും മനസ്സിലായിട്ടില്ലെന്നുമാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. ഒരാളുടെ തീർത്തും സ്വകാര്യമായൊരു കാര്യം പരിപാടിയിലേക്ക് വലിച്ചിഴച്ചത് തീർത്തും ശരിയായില്ലെന്നാണ് വിമർശകർ അഭിപ്രായപ്പെട്ടത്.

ആർതി സിങ്ങിന് പിന്തുണയറിയിച്ചുകൊണ്ട് മുൻ ബിഗ്ബോസ് താരം  കിഷ്‌വർ മർച്ചന്റ് അഭിപ്രായപ്പെട്ടതിങ്ങനെ :- ' ആ സ്ത്രീയേക്കാളും കരുത്തയാണ് നീ'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com