'8 വർഷത്തെ ജോലി എന്നെ ക്ഷമ പഠിപ്പിച്ചു, ഇതെന്റെ അവസാന ഫ്ലൈറ്റ്': എയർഹോസ്റ്റസിന്റെ വിഡിയോ വൈറൽ
Mail This Article
സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡ് ആണ് 'ഗെറ്റ് റെഡി വിത്ത് മി'. എന്നാൽ ട്രെൻഡ് കാരണമല്ല കണ്ടന്റ് കൊണ്ടാണ് ഈ വിഡിയോ കാണികളെ ആകർഷിച്ചത്. തന്റെ ജോലിയുടെ ഭാഗമായി അവസാന ഫ്ലൈറ്റ് യാത്രയ്ക്കു തയാറെടുക്കുന്ന എയർഹോസ്റ്റസിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്.
നന്ദിനി ഠാക്കൂർ എന്ന യുവതിയാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിവരം വിഡിയോയിലൂടെ പങ്കുവെച്ചത്. ഇന്ന് ജോലിയുടെ ്വസാന ദിനമാണെന്നും, എന്നും എനിക്ക് ഓർത്തിരിക്കാൻ കൂടിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ടാണ് റീൽ ആരംഭിക്കുന്നത്.
Read also: പാഴായിപ്പോകുന്ന ബ്രെഡ് കൊണ്ട് വിളക്കുകൾ; ജാപ്പനീസ് കലാകാരിയുടെ കരവിരുത്
'പതിനഞ്ച് വർഷം മുൻപ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ എയർഹോസ്റ്റസ് ആകണമെന്ന ആഗ്രഹം വീട്ടുകാരെ അറിയിച്ചത്. പക്ഷേ ഞാൻ മാസ്റ്റേഴ്സ് പൂർത്തിയാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതനുസരിച്ച് എംബിഎ പൂർത്തിയാക്കി, ഒരു വർഷം കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിയും ചെയ്തു. അതിനു ശേഷമാണ് സ്വപ്നത്തിനു പുറകേ പോയത്. എട്ടു വർഷത്തെ ഫ്ലൈറ്റ് അറ്റന്റന്റ് ജോലിയിൽ ഞാന്‍ ഒരുപാട് യാത്ര ചെയ്തു. പല നാടും, ആൾക്കാരെയും, സംസ്കാരങ്ങളെയും അറിയാന്‍ പറ്റി. ധാരാളം യാത്ര ചെയ്യുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും പറ്റും. ആൾക്കാരോടുള്ള എന്റെ ടെക്നിക്കാലിറ്റിക്ക് അപ്പുറം ഹെയർ, മേക്കപ്പ്, കസ്റ്റമർ സർവീസ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒട്ടും ക്ഷമയില്ലാതിരുന്ന ഞാൻ അതും പഠിച്ചു.
ഈ എട്ടു വർഷത്തെ ജോലിയിൽ ഞാൻ സംതൃപ്തയാണ്. ' - നന്ദിനി ഠാക്കൂർ വിഡിയോയിൽ പറയുന്നു.
Content Summary: Last day of work as an Airhostess- viral video