ADVERTISEMENT

വളർന്നു വരുന്ന രത്നമാണ് പേൾ അഥവാ മുത്ത് എന്ന് എല്ലാവർക്കും അറിയാം.കടലിൽ സ്വാഭാവികമായി വളർന്നുവരുന്ന നാച്ചുറൽ പേളിന് വില വളരെ കൂടുതലാണ്.ഓരോ മുത്തും ഓരോ ആകൃതിയിൽ ആകും.കൃത്യമായ ഉരുണ്ടത് കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിലും അതിന്തന്നെയാണ് പ്രിയം കൂടുതൽ.

ഉപ്പ് വെള്ത്തിലും ശുദ്ധ ജലത്തിലും മുത്ത് കൃഷി നടത്തുന്നത് ഏറ്റവും അധികം ജപ്പാനിലും പിന്നെ ചൈനയിലും ആണ്.കേരളത്തിലെ നദികളിലും മുത്തുച്ചിപ്പി ലഭ്യമാണ്.കല്ലുമ്മക്കായുടെ വലിപ്പം  ഉണ്ടെങ്കിലും അവ ഭക്ഷ്യ യോഗ്യം അല്ല.കക്ക   വാരുന്നവർ അത് വലിച്ചെറിഞ്ഞു കളയും.

ആദ്യമായി മുത്ത് കണ്ടെത്തിയത് സാക്ഷാൽ ശ്രീ കൃഷ്ണൻ ആണ് എന്നാണ് ഭാരതീയ വിശ്വാസം. ചന്ദ്രൻ മനസിന്റെ കാരകനാണ്.വൃദ്ധിക്ഷയങ്ങൾ ഉള്ള ഈ ഗ്രഹത്തിന് ജനനസമയം ബലം ഉണ്ടാകേണ്ടത് ആവശ്യമാണ്.

മുത്ത് ധരിച്ചാൽ മനസമാധാനം, നല്ല ഓർമ്മശക്തി ധൈര്യം ഒക്കെ ലഭിക്കും.ജാതകത്തിൽ ഏത് ഭാഗത്ത്നിൽക്കുന്നോ ആ ഭാവത്തിന് പുഷ്ടി ഉണ്ടാകുംഉദാ:ധനസ്ഥാനത്താണ് ചന്ദ്രൻ എങ്കിൽ ധനലാഭം ഉണ്ടാകും , പഠനത്തിൽ പുരോഗതി നേടും.ഏഴാമിടത്തായാൽ ഇഷ്ടം ഉള്ള വിവാഹവും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും. കർമസ്ഥാനത്തായാൽ ഉദ്യോഗം ലഭിക്കും, സ്ഥാനക്കയറ്റം നേടും.ചന്ദ്രദശാകാലംനന്നാക്കാനും മുത്ത് ധരിക്കാം.

കൃതൃമ മുത്തുകൾ സുലഭമായി ഇന്ന് ലഭ്യമാണ്.വിശ്വസിക്കാവുന്നതും പാരമ്പര്യം ഉള്ളതുമായ രത്നം വ്യാപാരികളിൽ നിന്നും അത് വാങ്ങുക.ചന്ദ്രനുമായി യോഗം ചെയ്യുന്നത് കൊണ്ട് പല രാജയോഗവും ജാതകത്തിൽ എഴുതിയിട്ടുണ്ടാകും,എന്നാൽ ആ ഫലം ഒന്നുതന്നെ കാണുന്നില്ല എന്ന് പലരും പരാതി പറയുന്നത് കാണാം. അത്തരം പ്രശ്നങ്ങൾക്കും പരിഹാരം മുത്താണ്.ഗ്രഹങ്ങളുടെ ബലംഅനുസരിച്ചാണ് ഫലം ഉണ്ടാകുന്നത്.യഥാർത്ഥ മുത്ത്കിട്ടാത്ത സാഹചര്യത്തിൽ ചന്ദ്രകാന്തം പകരമായിനിർദേശിക്കുന്നത്.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Importance of Pearl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com